സുൽത്താൻ ബത്തേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിൽ ക്ലാസിൽ നിന്ന് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധവുമായി കെ സുരേന്ദ്രൻ. ഷഹ്ലയുടെ വീട്ടിലെത്തിയ കെ സുരേന്ദ്രൻ ബന്ധുക്കളുമായി സംസാരിച്ചു.
അധ്യാപകരുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും ഭാഗത്ത് നിന്ന് മനുഷ്യത്വ രഹിതമായ അനാസ്ഥയുണ്ടായെന്ന് പ്രതികരിച്ച കെ സുരേന്ദ്രൻ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിനാണ് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചത്.കുട്ടിയുടെ അവസ്ഥ മോശമായിട്ടും അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവ് വരുന്നിടം വരെ കാത്തുനില്ക്കുകയായിരുന്നു.
പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തില്‍ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛര്‍ദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post