എറണാകുളം-കൊല്ലം-തിരുവനന്തപുരം റൂട്ടിൽ എട്ടു തീവണ്ടികളിൽ ഡീറിസർവ്ഡ് സൗകര്യം അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രനെ അറിയിച്ചു. ഈ റൂട്ടിൽ 13 വണ്ടികളിൽ ഈ സൗകര്യം അനുവദിക്കണമെന്നായിരുന്നു ദക്ഷിണ റെയിൽവേയുടെ ശുപാർശ.
സീസൺ ടിക്കറ്റ് ഉപയോഗിക്കുന്ന സ്ഥിരം യാത്രക്കാർക്ക് 13 ദീർഘദൂര വണ്ടികളിൽ ഡിറിസർവ്ഡ് കോച്ച് അനുവദിക്കുമെന്ന് ലോക്സഭയിൽ ഉറപ്പുലഭിച്ചിരുന്നു. കോർബ എക്സ്പ്രസ്, രണ്ടു റൂട്ടിലുമുള്ള നിസാമുദ്ദീൻ എക്സ്പ്രസുകൾ, ചണ്ഡീഗഢ്-കൊച്ചുവേളി, ഹൈദരാബാദ്-തിരുവനന്തപുരം എക്സ്പ്രസ്, മുംബൈ-കന്യാകുമാരി, ബെംഗളൂരു-കന്യാകുമാരി, ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസുകൾ എന്നിവയാണ് ഈ വണ്ടികൾ.
തീവണ്ടികളിൽ ഡീറിസർവ്ഡ് സൗകര്യം അനുവദിക്കാനുള്ള അധികാരം സോണൽ ജനറൽ മാനേജർമാർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post