ലഖ്നൗ : പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കലാപം നടത്തിയ നാല്‍പ്പത് പേരെ പോലീസ് പിടികൂടി. 50 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ലഖ്നൗ എസ്എസ്പി കലാനിധി നൈധിനി പറഞ്ഞു. ഹസ്രത് ഗഞ്ചിലാണ് വ്യാപകമായി കലാപകാരികള്‍ ആക്രമണം നടത്തുന്നത്. ഹസ്രത് ഗഞ്ചില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് ആക്രമണം നടത്തുന്നത്. നിരവധി വീടുകള്‍ കലാപകാരികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ ഇവര്‍ അഗ്നിക്കിരയാക്കി. കലാപകാരികളെ ഭയന്ന് ജനങ്ങള്‍ വീടിനുള്ളിൽ തന്നെ കഴിയുന്ന അവസ്ഥയാണ് ഇവിടെയുളളത്.
വ്യാപക ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി നഷ്ടം ഈടാക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post