വിപിന്‍ കൂടിയേടത്ത്
ഇന്ത്യന്‍ കമ്മ്യുണിസ്റ്റുകള്‍ തീവ്ര ഇസ്ലാമിക ആശയങ്ങള്‍ക്ക് വഴിമാറുന്ന കാഴ്ചകള്‍ക്കാണ് നാം സാക്ഷ്യപെടുന്നത് . തൊഴിലാളി വര്‍ഗ്ഗാധിപത്യത്തിന്റെ ഇന്ത്യന്‍ പതിപ്പ് മാര്‍ക്സില്‍ നിന്നും മൗദുദിയിലേക്ക് വഴിമാറ്റപെടുന്ന പുത്തന്‍ സാഹചര്യം നാം വിശദമായി മനസിലാക്കണം . ലോകത്ത് അസ്വസ്ഥതയുടെ വിഷബീജങ്ങള്‍ വിതച്ച് മുന്നേറുന്ന ജിഹാദിന്റെ ഇന്ത്യയിലെ മൊത്തവിതരണക്കാരായ ജമാ അത്തെ ഇസ്ലാമി തിരുമാനിക്കുന്ന അജണ്ട പ്രയോഗതലത്തില്‍ കൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ട ജിഹാദി സഖാക്കളായി മാറുന്നു മാര്‍ക്സിസ്റ് ചിന്തകരും അവരെ പിന്തുടരുന്ന അണികളും . തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം മടക്കിവെച്ച് മൗദൂദിയുടെ ചിന്തകള്‍ കടംകൊണ്ട പുത്തന്‍ ജിഹാദി സഖാക്കള്‍ നടത്തുന്ന ഓരോ പ്രവര്‍ത്തനങ്ങളും ജമാ അത്തെ ഇസ്ലാമി ചിന്തിക്കുന്നപോലെ ആണ് നടക്കുന്നത് .
അടുത്തകാലത്ത് ഉയര്‍ന്നുവന്ന ചില സാമൂഹിക വിഷയങ്ങളില്‍ കമ്യുണിസ്റ്റുകളും വഹാബികളും എടുത്ത നിലപാടുകള്‍ ഒന്നായിരിന്നു. ഇന്ത്യന്‍ അഖണ്ഡതയെ തകര്‍ക്കാനുള്ള ഇസ്ലാമിക ഗ്രുപ്പുകള്‍ക്ക് വഴികാട്ടാനുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വ്യഗ്രത പൊതു സമൂഹം തിരിച്ചറിയാന്‍ തുടങ്ങി. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയും ജമാ അത്തെ ഇസ്ലാമിയും ഒന്നിച്ചുപോരാടുന്നു, മാധ്യമവും ദേശാഭിമാനിയും ഒരേ വാര്‍ത്തകള്‍ നിരത്തുന്നു, dyfi യും സോളിഡാരിറ്റിയും ഒരേ നിലപാടില്‍ പോരാട്ടം നടത്തി മുന്നോട്ടുപോകുന്നു…..
ഇ എം എസ്സ് ശരിയ്യത്തിനെതിരെ ലേഖനം എഴുതിയ കാലഘട്ടത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടുകള്‍ അല്ല ഇന്ന് മദനിക്കൊപ്പം വേദി പങ്കിട്ട പിണറായുടെ പാര്‍ട്ടി എടുക്കുന്നത്. ഏക സിവില്‍ നിയമം എന്ന സോഷ്യലിസ്റ് ആശയം യെച്യൂരിയുടെ പാര്‍ട്ടി ജിഹാദികള്‍ക്കായി തള്ളുന്നു. ശബരിമലയില്‍ പോയതിനു സഖാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്ന പഴയ കാലത്തുനിന്നും മാറിയ പാര്‍ട്ടി ഇന്ന് പാര്‍ട്ടികോണ്‍ഗ്രസിലും ജാഥകളിലും നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കുന്നു. ശാസ്ത്ര ലോകം പ്രതിരോധവാക്സിന്‍ കുത്തിവെപ്പ് നടത്തുമ്പോള്‍ മലപ്പുറം ഒഴികെയുള്ള സ്ഥലങ്ങളില്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടി നേതാക്കള്‍ മലപ്പുറത്ത് ഇസ്ലാമിക നേതൃത്വത്തെ ഭയന്ന് പ്രതിരോധ കുത്തിവെപ്പിനെ എതിര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികളാല്‍ കൊല ചെയ്യപെട്ടു എന്നു കരുതുന്ന മുസ്ലിം പണ്ഡിതന് ചേകന്നൂര്‍ മൗലവിയുടെ കുടുംബത്തിന് നീതി നല്കാന് കേരളം ഭരിച്ച ഇടതുപക്ഷം തയ്യാറായില്ല കാരണം തീവ്ര ഇസ്ലാമിക സംഘടനകളുടെ ചങ്ങാത്തം പാര്‍ട്ടിയെ അതിനു അനുവദിച്ചില്ല
എന്നാല്‍ നൂറുകണക്കിന് ആളുകളെ കൊന്നതിനു ഇന്ത്യന്‍ കോടതി കുറ്റവിചാരണ നടത്തുന്ന മദനി എന്ന കൊടുംഭീകരന് നീതികിട്ടിയില്ല എന്നു വിലപിക്കുന്ന ഇസ്ലാമിക ഭീകരവാദികളുടെ കണ്ണുനീരൊപ്പാനും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പാര്‍ട്ടിയും ഇടതുപക്ഷചിന്തകരും അവരുടെ അച്ചാരം പറ്റുന്ന കുലി എഴുത്തുകാരും കാട്ടുന്ന ആവേശം ഭീതിയോടെ ആണ് കേരളം കണ്ടത് . ചേകന്നൂര്‍ മൗലവിക്ക് കിട്ടാത്ത നീതി മദനിക്ക് വാങ്ങി നല്കാന് പിണറായി വിജയന് നേരിട്ടു എത്തിയത് നാം കണ്ടതാണ്. കശ്മീര്‍ മോചനത്തിനായി പട നയിച്ച കണ്ണൂര്‍ സ്വദേശികള്‍ക്ക് ‘നീതി’ ലഭിക്കാന്‍ പാര്‍ട്ടി മുന്‍കയ്യെടുത്തു. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥടന കേന്ദ്രമായ ശബരിമല തകര്‍ക്കാനുള്ള ഇസ്ലാമിസ്റ്റുകളുടെ ശ്രമങ്ങള്‍ക്ക് പിന്തുണയായി പാര്ട്ടിയെത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയം സുപ്രീകോടതിയില്‍ എത്തിച്ച ജമാഅത്തെ ഇസ്ലാമിയുടെ സംഘടനക്കും പാര്‍ട്ടി സെക്രട്ടറിക്കും ഒരേ അഭിപ്രായമാണ് എന്നത് വിഷമത്തോടെ ആണ് കേരള ജനത ഉള്‍ക്കൊണ്ടത് . ശിവഗിരിയില്‍ പിഡിപി നടത്തിയ ഇടപെടലിന് സമാനമായിരുന്നു അമൃതാന്ദമയി ആശ്രമത്തോട് സി പി എം ചെയ്തത്. കേരളത്തില്‍ ഇവ തമ്മിലുള്ള ബന്ധം ദേശീയതലത്തിലും നമുക്ക് കാണാം. മോചനം ഇസ്ലാമിലൂടെ എന്നു ചുവരെഴുത്ത് നടത്തിയ നിരോധിത സംഘടനയായ സിമിയുടെ മുന്‍ മുന്നണി പോരാളി ഇന്ന് ഇടതുപക്ഷ മന്ത്രിസഭയിലെ അംഗമാണ്. ജമാ അത്തെ ഇസ്ലാമിയുടെ ബുദ്ധി കടം കൊണ്ട മുസ്ലിം ചിന്തകനാണ്. സാംസ്കാരിക സംഘടനയായ പു കാ സ യുടെ നേതാവാണ്. ഇന്ത്യാവിഭജനത്തിനു വഴിയൊരുക്കിയ മുസ്ലി ലീഗിന്റെ മുന്‍ നേതാവ് ആണ് ഇന്ന് മലപ്പുറത്തെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് .
വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ മതം കാണാത്ത ഇടതുപക്ഷവും മൗദൂദികളും ഉന്നാവിലെ പെണ്‍കുട്ടിയുടെ മതം ആയുധമാക്കി ഹിന്ദു വര്‍ഗ്ഗിയതയുടെ നേര്‍സാക്ഷ്യമായി പ്രചരണം നടത്താന്‍ കൈകോര്‍ത്തു. ബിഹാര്‍ ഇലക്ഷനില്‍ മൗദുദി ശിഷ്യന്മാര് പൊക്കിനടന്ന ദാദ്രി വിഷയം ഇന്ത്യ മുഴുവന്‍ എത്തിച്ച് കമ്യുണിസ്റ് ബുദ്ധിജീവികള്‍ അവരുടെ ജിഹാദ് നിര്‍വ്വഹിച്ചു. ബോംബെ ആക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന് എതിര്‍ക്കാനും അജ്മല്‍ കസബിനു വേണ്ടി വാദിക്കാനും പാക്കിസ്ഥാനെക്കാള്‍ മുന്‍പേ ഓടിയെത്തിയത് സി പി എം ആയിരുന്നു. ജനാധിപത്യ ശ്രീകോവിലായ പാര്‍ലിമെന്റ് ആക്രമിച്ച അഫ്സല് ഗുരുവിന്റെ വധ ശിക്ഷ നടപ്പിലാക്കിയപ്പോഴും ജിഹാദികളുടെ കുടെ ചേര്‍ന്നു ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയാന്‍ കമ്യുണിസ്റ്റുകള്‍ ഒപ്പമുണ്ടായിരിന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ വിഘടനവാദി നേതാക്കളെക്കാള്‍ ആദ്യം പ്രതികരിച്ചത് സഖാവ് പ്രകാശ് കാരാട്ട് ആയിരുന്നു. ഇന്ത്യയില്‍ മുസ്ലിങ്ങളെമാത്രമേ തൂക്കിലേറ്റുന്നുള്ളു എന്ന പ്രഖ്യാപനം നടത്തി ജിഹാദികള്‍ക്ക് പിന്തുണ നല്കി പ്രകാശ് കാരാട്ടും പാര്‍ട്ടിയും. കാശ്മീരില്‍ പാക്കിസ്ഥാന് അനുകൂലികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന പട്ടാളക്കാരുടെ മനുഷ്യാവകാശങ്ങളെക്കാള്‍ വലുതാണ് ഇന്ത്യയെ ആക്രമിക്കുന്ന തീവ്രവാദികളുടെതെന്ന് വിലപിക്കുന്ന ഒവൈസിക്കും , അരുന്ധതിക്കും, ചിന്താ ജെറോമിനു0 ഒരേ സ്വരമാണ്. ഇന്ത്യന്‍ പട്ടാളക്കാരന്റെ രക്തത്തിനു മറുപടി പരിഹാസമാണ് ഇവര്‍ക്കുള്ളത്.
ലോക രാഷ്ട്രങ്ങളിലെ മുഴുവന്‍ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ഇടതുപക്ഷം പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മനുഷ്യാവകാശ വിരുദ്ധ വിഷയങ്ങളോടുള്ള പ്രതികരണം നാം പരിശോധിക്കണം. ജമാ അത്തെ ഇസ്ലാമി നേതുത്വം കൊടുക്കുന്ന ലാഹോര്‍- ധാക്ക രാഷ്ട്രിയത്തില്‍ നടക്കുന്ന ഇത്തരം വിഷയങ്ങളില്‍ കമ്യുണിസ്റ് പാര്‍ട്ടി നടത്തുന്ന പ്രതികരണങ്ങള്‍ നാം പരിശോധിക്കണം .
ഗുലാം അലിയെ പിന്തുണക്കുന്ന ഫാസിസ്റ്റ് വിരുദ്ധര്‍ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമയോടെ എടുത്ത നിലപാട് നാം ചര്‍ച്ച ചെയ്യേണ്ടതാണ്. സ്വന്തം മതത്തിന്റെ സ്ത്രീവിരുദ്ധ പുരോഗമനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ പിറന്ന മണ്ണില്‍ നിന്നും പുറത്താക്കപ്പെട്ട തസ്ലീമ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് തൊട്ടുകൂടാത്തവളാണ്.
പതിനായിരങ്ങളെ കൊല്‍ക്കത്തയില്‍ അണിനിരത്തി റാലി നടത്തി തസ്ലീമയെ പുറത്താക്കാനുള്ള വഴി തുറന്നു ജമാ അത്തെ ഇസ്ലാമി. വിശ്വമാനവികതയുടെ അളവുകോല്‍, തസ്ലീമയുടെ കാര്യത്തില്‍ എത്തിയപ്പോള്‍ പാര്‍മെന്ററി വിപ്ലവത്തിന്റെ ന്യൂനപക്ഷ വോട്ട് ബാങ്ക് എന്ന് പുത്തന്‍ വര്‍ഗബോധത്തിനുമുന്നില്‍ മാറ്റിവെച്ചു കമ്മ്യൂണിസ്റ്റുകള്‍. ഗുലാം അലിയെ പിന്തുണച്ച ഇല്ലാത്ത ഫാസിസത്തെ ചെറുക്കാന്‍ ശ്രമിച്ചവര്‍ തസ്ലീമയെ എതിര്‍ത്ത് ജിഹാദ് എന്ന് യാഥാര്‍ത്ഥ്യത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു.
ഗുലാം അലിയുടെ പാക്കിസ്ഥാനിലും തസ്ലീമയുടെ ബംഗ്ലാദേശിലും നടക്കുന്ന സംഭവങ്ങള്‍ നാം മനസ്സിലാക്കണം. മതനിന്ദ ആരോപിച്ച് ലാഹോറിന്റെയും ധാക്കയുടെയും തെരുവീഥികളില്‍ വെടിയേറ്റു വീഴുന്ന പാട്ടുകാരുടെയും എഴുത്തുകാരുടെയും പുരോഗമനവാദികളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. അവിഭക്ത ഭാരതത്തെ ഇസ്ലാമികവത്കരിക്കാന് ദൈവം പറഞ്ഞുവിട്ട മൗലാനാ മൗദൂദി എന്ന ജിവാദി രൂപം കൊടുത്ത വഹാബിയന് പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമി എന്ന ഭീകര സംഘടനയുടെ ബംഗ്ലാദേശ്- പാക്കിസ്ഥാനി ഘടകങ്ങള്‍ നടത്തുന്ന കൊലപാതക പരമ്പരകള്‍ നാം പരിശോധിക്കണം. പാട്ട് എഴുതിയവനും ബ്ലോഗെഴുതിയവനും നിരീശ്വരവാദിയും ഇസ്ലാം മതത്തെ പരിഷ്കരിക്കാന്‍ മുന്നോട്ടുവന്നവരും സാഹിത്യകാരന്മാരും അന്യമത ചിന്തകരും ”മതനിന്ദ” എന്ന് കുറ്റം ചാര്‍ത്തി ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരാല്‍ മൃഗീയമായി കൊലചെയ്യപ്പെടുന്നു.
ബംഗ്ലാദേശില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 20 അധികം പ്രമുഖര്‍ കൊല്ലപ്പെട്ടു. അതില്‍ ഹിന്ദു പുരോഹിതനും ബുദ്ധഭിക്ഷുവും നിരീശ്വരവാദിയും ഇംഗ്ലീഷ് അദ്ധ്യാപകനും ഉള്‍പ്പെടും. തസ്ലീമക്ക് ആക്രമണം നേരിട്ട അതെ കാലഘട്ടത്തില്‍ നിരവധി നിരീശ്വരവാദികളായ എഴുത്തുകാര്‍ ആക്രമിക്കപ്പെട്ടിരുന്നു. അറിയപ്പെടുന്ന ബ്ലോഗര്‍ കൊല്ലപ്പെട്ടത് ധാക്കയിലെ ഏറ്റവും തിരക്കുള്ള പ്രദേശത്തായിരുന്നു. വെടിയേറ്റ് വീണ ശരീരം എടുത്ത് മാറ്റാന്‍ പോലും ആരും തയ്യാറായില്ല. സഹായത്തിനുവേണ്ടി കൂടെ ഉണ്ടായിരുന്നവര്‍ കരഞ്ഞപേക്ഷിക്കുന്ന ദയനീയ ചിത്രം നമ്മുടെ മുന്നിലുണ്ട്.
മതത്തിന്റെ സങ്കുചിത ചിന്തകളെ തള്ളിപ്പറഞ്ഞ് സ്വതന്ത്രമായ പുത്തന്‍ ചിന്തകള്‍ മുന്നോട്ടുവെക്കുന്നവരെ ഇസ്ലാം വിരുദ്ധരാക്കി, മതനിന്ദ ആരോപിച്ച് മതകോടതിയുടെ വധശിക്ഷ നടപ്പിലാക്കുന്ന ജിഹാദി പോരാളികള്‍ക്ക് വിശുദ്ധഭാവം നല്കാന് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നതാണ് നാം കാണുന്നത്. മറ്റ് മതസ്ഥര്‍ അറിവില്ലാതെ ചെയ്യുന്ന ചില കാര്യങ്ങള്‍ പോലും മതനിന്ദ ആരോപിച്ച് കൊലപാതകത്തില്‍ അവസാനിക്കുന്നു. ജപ്പാന് സ്വദേശി ബംഗ്ലാദേശില്‍ കൊല്ലപ്പെടാന്‍ കാരണമായത് ഇത്തരത്തിലുള്ള സംഭവമായിരുന്നു.
2013 ല്‍ ധാക്കയില്‍ നടന്ന ആസീഫ് മുഹമ്മദിനെ കൊല്ലുന്നതിന് മുമ്പ് അന്‍സറുള്ള ബംഗ്ള എന്ന ഭീകരസംഘടന പ്രഖ്യാപിച്ചത് you left islam you are not Muslim എന്നാണ് . അതേ വര്‍ഷം അഹമ്മദ് റജീബ് ഹൈദര്‍ എന്ന ബ്ലോഗര്‍ ധാക്കയില്‍ കൊല്ലപ്പെടാന്‍ കാരണം ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിച്ചു എന്നതാണ്.തൊട്ടടുത്ത മാസം സനയര്‍ റഹ്മാന് സിനിമാ തിയേറ്ററില്‍ വെച്ച് കൊല്ലപ്പെട്ടതും ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് പൊതുയോഗങ്ങളില്‍ സംസാരിച്ചു എന്നതിന്റെ പേരിലായിരുന്നു. 2014ല്‍ ബാവുള്‍ കമ്മറ്റിയില്‍പ്പെട്ട സോഷ്യോളജി പ്രൊഫസറായ ഷെഫിയുള്‍ ഇസ്ലാം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടു. തന്റെ യൂണിവേഴ്സിറ്റിയില്‍ ബുര്‍ഖ ധരിക്കുന്നതിനെതിരെ നിലപാടെടുത്തതിനായിരുന്നു കൊല. ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വെബ് സൈറ്റില്‍ പ്രൊഫസര്‍ക്കെതിരെ ലേഖനങ്ങള്‍ വന്നു, മുസ്ലീം വിദ്യാര്‍ത്ഥിനികളെ പൈജാമയും കുര്‍ത്തയും ധരിക്കാന്‍ പ്രൊഫസര്‍ പ്രേരിപ്പിക്കുന്നുവെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ക്ലാസില്‍ ബുര്‍ഖ ധരിക്കുന്നത് പ്രൊഫസര്‍ വിലക്കിയെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015 ല്‍ ഡോ. അവിജിത്ത് റോയി എന്ന പ്രസിദ്ധനായ ബ്ലോഗര്‍ ധാക്കയില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ‘ഫ്രീ തിങ്കേഴ്സ് എന്ന ഗ്രൂപ്പുണ്ടാക്കി സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി ബംഗ്ലാദേശില്‍ ക്യാമ്പൈയ്ന് നടത്തുകയായിരുന്നു അദ്ദേഹം. നിരീശ്വരവാദിയായ അവിജിത്ത് റോയ് മതാന്ധതക്കെതിരെ തുടര്‍ച്ചയായി എഴുതിയിരുന്നു.
ഇസ്ലാമികവിരുദ്ധ ലേഖനം എഴുതിയതിനായിരുന്നു ഒയാസിഖ്വര്‍ റഹ്മാന് ജീവന് നഷ്ടമായത്. നിലോയ് ചാറ്റര്‍ജി, അനന്ത് ബിജോയ് ദാസ്, ജാഗൃതി പ്രകാശിനി പബ്ലിഷര്‍ ഫൈസല്‍ ഡിപന്‍, നിയമവിദ്യാര്‍ത്ഥിയായ നസിമുദ്ദീന് സമദ് എന്നിവരും മതനിന്ദ ആരോപിച്ച് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടു. ഇതിനെല്ലാം പുറമെ മതനിന്ദ കുറ്റത്തിന് മുസ്ലീം ഇതര മതപുരോഹിതരും നേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും ബംഗ്ലാദേശില്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാക്കിസ്ഥാനിലെ സ്ഥിതിയും വ്യത്യസ്തമല്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്‍ത്ത യാഥാസ്ഥിതിക മുസ്ലീം മതനേതൃത്വത്തിനെതിരെ രംഗത്തുവന്ന മലാല എന്ന വിദ്യാര്‍ത്ഥിനി ക്രൂരമായി അക്രമിക്കപ്പെട്ടത് നാം കണ്ടതാണ്. മലാലക്ക് അറിവിന്റെ വെളിച്ചത്തിന് പകരം കൊടുക്കേണ്ടിവന്നത് സ്വന്തം കാഴ്ചയായിരുന്നു. ലോകം മനസാക്ഷിയെ ഞെട്ടിച്ച ആക്രമണമായിരുന്നു അത്. വിഭജനത്തിനുശേഷം പാക്കിസ്ഥാന് ഇസ്ലാം ഔദ്യോഗിക മതമായി സ്വീകരിച്ചു. ഭരണഘടനയില്‍ മതനിന്ദ കടുത്ത കുറ്റമായി എഴുതപ്പെട്ടു. മരണ ശിക്ഷവരെ ലഭിക്കാവുന്ന കുറ്റകൃത്യമായി മതനിന്ദ മാറ്റപ്പെട്ടു. നിരവധി പേരെ ഗവണ്മെന്റ് മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതില്‍ ബുദ്ധ, ക്രിസ്ത്യന്‍, ഹിന്ദു, സിഖ് വിഭാഗങ്ങളിലെ പണ്ഡിതര്‍ ഉള്‍പ്പെടും. നിരവധി കുട്ടികള്‍ ഈ കരി നിയമത്തിന് ഇരകളായി തീര്‍ന്നിട്ടുണ്ട്. ആഗോളതലത്തില്‍ കടുത്ത എതിര്‍പ്പുവരുന്ന സാഹചര്യത്തില്‍ ഈ നിയമത്തില്‍ ചില ഇളവുകള്‍ കൊണ്ടുവരാന്‍ പാക് ഗവണ്മെന്റ് നിര്‍ബന്ധിതരായി. പാക്കിസ്ഥാനിലെ താലിബാന് നിയന്ത്രണ പ്രവശ്യകളിലെ തെരുവുകളില്‍ രക്തത്തുള്ളി വീഴാത്ത ദിവസങ്ങളില്ല. ചെറിയ തെറ്റുകള്‍ പോലും മതവാദികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നു.
മതനിന്ദ കേസുകളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് 1986 മുതല്‍ 2007 വരെ എടുത്ത കേസുകളില്‍ 26% കേസുകള്‍ അഹമ്മദീയ വിഭാഗത്തിനെതിരെയും 21% ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെയുമാണ്. 2015ല്‍ വേള്‍ഡ് ഹ്യൂമണ്‍റൈറ്റ്സ് വാച്ച് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മതനിന്ദ ആരോപിച്ച് 60 പേര് ഇതുവരെ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. മതനിന്ദ കേസില്‍ 17 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 19 പേരെ ജീവപര്യന്തം ശിക്ഷക്ക് വിധേയരായി ജയിലുകളില്‍ കിടക്കുന്നു.
25 വയസ്സുള്ള 3 മാസം ഗര്‍ഭിണിയായ ഫര്‍സാന പര്‍വീണ്‍ എന്ന സ്ത്രീയെ ലാഹോര്‍ കോര്‍ട്ട് ഓഫീസില്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. അന്യമതത്തില്‍പ്പെട്ട പുരുഷനെ വിവാഹം കഴിച്ചതിനായിരുന്നു ഈ ക്രൂരമായ അക്രമം. 2014ല്‍ ഹമീദ് മിര്‍ എന്ന പാക് ടി വി അവതാരകന് മുഖമൂടിധാരികളായ തീവ്രവാദികളാല്‍ അക്രമിക്കപ്പെട്ടു. പ്രസിദ്ധനായ പാക് കോളമിസ്റ്റ് റാസാ റൂമി കമ്രാന്‍ ഷാഫി എന്നിവര്‍ മതനിന്ദ ആരോപണത്താല്‍ പാക് തെരുവുകളില്‍ വേട്ടയാടപ്പെട്ടു. വെടിയൊച്ചകള്‍ നിലക്കാത്ത ലാഹോറിന്റെ മണ്ണ് വീണ്ടും രക്തത്താല്‍ ചുമക്കുന്നു. അത് അംജത് സബരി എന്ന സുഫി ഗായകന്റെ ചുടു നിണത്താല് ആയിരുന്നു. ഇസ്ലാമിക ലോകത്തിന് ഭാരത ആദ്ധ്യാത്മികത നല്കിയ സൂഫിസം ആധുനികരാഷ്ട്രീയ ഇസ്ലാമിന് മതവിരുദ്ധമാണത്രെ. സംഗീതവും സാഹിത്യവും കലയും മതവിരുദ്ധമാകുന്ന ധാക്കയിലെയും ലാഹോറിലെയും തെരുവുകളില്‍ പിടഞ്ഞുമരിക്കുന്ന കലാകാരന്മാരുടെ അവസാനത്തെ പേരാണ് അംജത് എന്ന സുഫി ഗായകന്റേത്.
എത്രമാത്രം അപകടകരമാണ് ഈ രാജ്യങ്ങളിലെ അവസ്ഥയെന്ന് നാം കണ്ടു. ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയും കമ്മ്യൂണിസ്ററുകളും ചേര്‍ന്നു നടത്തുന്ന പ്രചരണങ്ങള്‍ നാം ഇതുമായി താരതമ്യം ചെയ്യണം. ഈ രാജ്യങ്ങളില്‍ നടത്തുന്ന മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ ഇവര്‍ തയ്യാറാവുന്നില്ല. നാം ജാഗ്രതയുള്ളവരായിരിക്കണം. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും സ്വാതന്ത്ര്യവാദികളെയും എഴുത്തുകാരെയും ബ്ലോഗര്‍മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും കൊല്ലുകയും, ഇസ്ലാമിക മതരാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ട കളമൊരുക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമി ഇന്ത്യ എന്ന സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ സമൂഹത്തെ തകര്‍ക്കാന്‍ പുത്തന്‍ സ്വാതന്ത്ര്യവാദികളെയും സഹിഷ്ണുതവാദികളെയും സ്വന്തം ചെലവില്‍ രംഗത്തിറക്കുന്നു. മുന്‍ നിശ്ചയിക്കപ്പെട്ട അജണ്ട നടപ്പിലാക്കുന്നു.
പൗരത്വ നിയ്മ ഭേദഗതി വിരുദ്ധ സമരം ഈ കൂട്ട്കെട്ടിന്റെ സൃഷ്ടിയാണ്. ആസാമില്‍ നടന്ന സമരവും കൊല്‍ക്കത്തയില്‍ നടന്ന സമരവും വിരുദ്ധ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു. ഈ നിയമം ഇസ്ലാം വിരുദ്ധമാണെന്നു മുസ്ലീങ്ങളെ രാജ്യത്ത് നിന്നു പുറത്താക്കാനും ആണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ ജമാ അത്തെ ഇസ്ലാമിക്ക് വഴിയൊരുക്കുകയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ചെയ്തത്. ഈ സമരം ഗതി തിരിച്ച് വിടാന്‍ ജമാ അത്തെ ബുദ്ധിജീവികളുടെ നിയന്ത്രണത്തിലുള്ള ജാമിയ മിലിയ യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തതും ആസൂത്രിതമായാണു. ജാമിയ മിലിയ 1920 സ്ഥാപിക്കുംബോള് അതിന്റെ പുറകില്‍ ഒരുലക്ഷ്യം ഉണ്ടായിരുന്നു . സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തിലെ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന കുട്ടികളെ മതവിദ്യാഭ്യാസത്തിനു അപ്പുറം യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നല്കി മുഖ്യധാരയിലേക്ക് കൊണ്ട് വരുക എന്നതായിരുന്ന്.
മുസ്ലീം സമുദായങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, പുരോഗമന വിദ്യാഭ്യാസവും ദേശീയവാദ ആശയങ്ങളും പ്രദാനം ചെയ്യുന്ന ഒരു ദേശീയ സ്ഥാപനം എന്ന നിലക്കാണ് മഹാത്മാഗാന്ധിയും രബീന്ദ്രനാഥ ടാഗോറും ജാമിയ ഇസ്ലാമിയയെ പിന്തുണച്ചത്. പ്രമുഖ ദേശീയവാദി മുസ്ലീമും മുന്‍ രാഷ്ട്രപതിയുമായിരുന്ന ശ്രീ സക്കീര്‍ ഹുസൈന് പറഞ്ഞത് ഇപ്രകാരമായിരുന്നു
‘ജാമിയ മില്ലിയ മുസ്ലീങളുടെ വിദ്യാഭ്യാസത്തിനും സാംസ്കാരിക നവോത്ഥാനത്തിനുമുള്ള ഒരു പോരാട്ടമാണ്. ഇസ്ലാമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എന്നാല്‍ ഒരേ സമയം സാധാരണ ഇന്ത്യന്‍ മുസ്ലീമിന് ഒരു ദേശീയ സംസ്കാരം രൂപപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥ മത വിദ്യാഭ്യാസം ഇന്ത്യന്‍ മുസ്ലിംകള്ക്കിടയില് ദേശസ്നേഹത്തെയും ദേശീയ ഏകീകരണത്തെയും പ്രോത്സാഹിപ്പിക്കും, അവര്‍ ഇന്ത്യയുടെ ഭാവി പുരോഗതിയില്‍ പങ്കെടുക്കുന്നതില്‍ അഭിമാനിക്കും, അത് ഇന്ത്യയുടെ സമാധാനത്തിനും വികസനത്തിനും പങ്കു വഹിക്കും.’
എന്നാല്‍ ജാമിയ മിലിയയില്‍ ഉയരുന്ന പോസ്റ്റര്‍ എന്താണ്,
വെറും ഒരു പ്രതിഷേധമല്ല അവിടെ, ഉയരുന്നത് ദേശവിരുദ്ധ മുദ്രാവാക്യം എഴുതുന്നത് ഖിലഫത്തിനുള്ള ആഹ്വാനം. ജാമിയ മിലിയയിലെ ദേശസ്നേഹിയായ ഇന്ത്യന്‍ മുസ്ലീം എങ്ങിനെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും അനുകൂലമുദ്രാവാക്യം വിളിക്കാന്‍ ആകും എങ്ങിനെ 1921 ലെ ഖിലാഫത്ത് ആഹ്വാനം ചെയ്യാനാകും എങ്ങിനെ ഇസ്ലാമിക് സ്റ്റേറ്റിനു പിന്തുണ നല്‍കാനാകും, ജമാ അത്തെ ഇസ്ലാമിയും ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുമാണെന്നു വ്യക്തം. അവിടെ വെടിവെപ്പു നടന്നെന്നും 3 വിദ്യാര്‍ത്ഥികള്‍ കൊല്ലപെട്ടെന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത് ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകനായ പത്രപ്രവര്ത്തകന് ആയിരുന്നു, ഇങ്ങു കേരളത്തില്‍ അര്‍ദ്ധരാത്രിയില്‍ ഡി വൈ എഫ് ഐയും സോളിഡാരിറ്റിയും എന്‍ ഡി എഫ് കൂടി നടത്തിയ മയ്യത്ത് നമസ്കാരങ്ങളും കൊലവിളികളും കലാപശ്രമങ്ങളും നാം കണ്ടതാണു. പാക്കിസ്ഥാനിലെ മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കിയില്ലെങ്കില്‍ ഖിലാഫത്തിന്റെ നാളുകളില്‍ ഹിന്ദുക്കളെ കൊല്ലാന്‍ ഉപയോഗിച്ച വാള് വീണ്ടും എടുക്കും എന്ന് മുദ്രാവാക്യം ജമാ അത്തെ ഇസ്ലാമി വിളിക്കുമ്പോള്‍ കൂടെ ചേരുന്നത് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ആണ്, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന സിമി യുടെ മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാണ് ഹിന്ദുക്കളുടെ കബര്‍ ജാമിയ മിലിയയില്‍ ഒരുക്കും എന്നത്
പൗരത്വ ബില്ലില്‍ ഇന്ത്യന്‍ മുസ്ലീം പെടുന്നില്ലാ… ഇല്ലാത്ത വിദ്വേഷം പ്രചരിപ്പിക്കുന്നത് നാം തിരിച്ചറിയണം, ഈ കാപട്യത്തിന് അതിന് കൂട്ടുനില്‍ക്കുന്ന ഇടതുപക്ഷം ചെയ്യുന്നത് ആത്മഹത്യാപരമായ നിലപാടാണ്. ലോകം മുഴുവന്‍ ഇസ്ലാമിക ജിഹാദിനെതിരെ ജാഗ്രത പാലിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം പ്രത്യയ ശാസ്ത്രം കുഴിച്ചുമൂടി രാഷ്രിയ ഇസ്ലാം എന്ന മൗദൂദിയന്‍ ആശയം സ്വികരിച്ച ഇന്ത്യന്‍ ഇടതുപക്ഷം ചരിത്രത്തിലെ കറുത്ത അടയാളമായി മാറി കഴിഞ്ഞിരിക്കുന്നു.
Discussion about this post