Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

കനയ്യയെ ഡൽഹിയിൽ മത്സരിപ്പിക്കുന്നതിന് പിന്നിൽ രാഹുലിന്റെ ബുദ്ധി; തലയിൽ കൈവെച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ

by Brave India Desk
Apr 18, 2024, 10:28 pm IST
in Special, Article
Share on FacebookTweetWhatsAppTelegram

വിവാദ നായകൻ കനയ്യ കുമാറിനെ വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം പാർട്ടിക്കുള്ളിൽ തന്നെ വലിയ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ഇസ്ലാമികവാദികളോട് അടുപ്പം പുലർത്തുന്ന തീവ്ര ഇടത് ആശയക്കാരനായ കനയ്യയെ രാജ്യതലസ്ഥാനത്തെ പ്രധാന ലോക്സഭാ സീറ്റിൽ ഇറക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ്.

ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യം ചൊല്ലിക്കൊടുത്ത മുൻ വിദ്യാർത്ഥി നേതാവായ കനയ്യകുമാറിനെ വടക്കുകിഴക്കൻ ഡൽഹിയിലെ സ്ഥാനാർത്ഥിയാക്കിയത് രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപ്പര്യത്തെ തുടർന്നാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന കനയ്യ, രാഹുലിന്റെ പ്രീതി പിടിച്ചു പറ്റിയിരുന്നു. 37കാരനായ കനയ്യയുടെ ഡൽഹിയിലെ സ്ഥാനാർത്ഥിത്വം വിശാല അർത്ഥത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് രാഹുലിന്റെ ക്യാമ്പ് വിലയിരുത്തുന്നത്.

Stories you may like

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ കനയ്യ കുമാർ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച കനയ്യ, ബിജെപിയുടെ മുതിർന്ന നേതാവ് ഗിരിരാജ് സിംഗിനോട് 4,22,000ത്തിലധികം വോട്ടുകൾക്കാണ് അടിയറവ് പറഞ്ഞത്. ജെഎൻയുവിലെ വിഘടനവാദികളായ ‘ടുക്ഡെ ടുക്ഡെ’ ഗാങ്ങിന്റെ തലവനായിരുന്ന കനയ്യ കുമാർ സിപിഐയിൽ തുടർന്നാൽ പച്ച പിടിക്കില്ലെന്ന് മനസിലാക്കി 2021ൽ കോൺഗ്രസിലേക്ക് കൂടുമാറുകയായിരുന്നു.

വടക്കുകിഴക്കൻ ഡൽഹിയിലെ പൂർവാഞ്ചലി വോട്ടിലും മുസ്ലിം വിഭാഗത്തിന്റെ പിന്തുണയിലും കണ്ണുവെച്ചാണ് കനയ്യയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ബീഹാറുകാരനായ കനയ്യ കുമാറിന് കിഴക്കൻ യുപി, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കിടയിൽ നിർണായക സ്വാധീനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

വടക്കുകിഴക്കൻ ഡൽഹിയിൽ മുസ്ലിം ജനസംഖ്യ 30 ശതമാനത്തോളം വരും. സിഎഎ വിരുദ്ധ സമരത്തിൽ സജീവമായിരുന്ന കനയ്യയുടെ സ്ഥാനാർത്ഥിത്വം വഴി മുസ്ലിങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഡൽഹിയിൽ എഎപിയുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പ്രമുഖ ഭോജ്പുരി നടനും ഗായകനുമായ സിറ്റിംഗ് എംപി മനോജ്‌ തിവാരിയാണ് വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് ഇത്തവണയും ബിജെപിക്കായി മത്സരിക്കുന്നത്. ഡൽഹിയിലെ 7 സിറ്റിംഗ് സീറ്റുകളിൽ ബിജെപി വീണ്ടും ടിക്കറ്റ് നൽകിയ ഏക നേതാവാണ് മനോജ്‌ തിവാരി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന തിവാരി തുടർച്ചയായ മൂന്നാം തവണയാണ് വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് ജനവിധി തേടുന്നത്.

ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ 2019ൽ 3,63,000ത്തിലധികം വോട്ടുകൾക്കാണ് മനോജ്‌ തിവാരി തോൽപ്പിച്ചത്. കനയ്യയെ പോലെ തന്നെ പൂർവാഞ്ചലി പശ്ചാത്തലമുള്ള നേതാവാണ് മനോജ്‌ തിവാരി. കനയ്യ കുമാറിനെ സ്ഥാനാർത്ഥിയാക്കിയ കോൺഗ്രസിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് മനോജ്‌ തിവാരി പ്രസ്താവിച്ചത്. ഭാരതത്തെയും ഇന്ത്യൻ സൈനികരെയും അപമാനിക്കുന്നവർക്ക് എങ്ങനെയാണ് ഡൽഹിയിലെ ജനങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുക എന്നാണ് മനോജ്‌ തിവാരി ചോദിക്കുന്നത്.

മണ്ഡലത്തിൽ യാതൊരു ബന്ധവുമില്ലാത്ത ബീഹാറുകാരനായ കനയ്യ കുമാറിനെ വടക്കുകിഴക്കൻ ഡൽഹിയിൽ കെട്ടി ഇറക്കിയതിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് സന്ദീപ് ദീക്ഷിതിനെയോ അരവിന്ദർ സിംഗ് ലൗലിയെയോ മത്സരിപ്പിക്കാനായിരുന്നു ഡൽഹി കോൺഗ്രസ് ആഗ്രഹിച്ചിരുന്നത്. മാത്രമല്ല, രാജ്യദ്രോഹ കേസിൽ നിയമ നടപടികൾ നേരിട്ട ഒരു വിവാദ വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയത് ഡൽഹിയിലും ഉത്തരേന്ത്യയിലും ബിജെപി വലിയ പ്രചാരണമാക്കുമെന്ന പേടിയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിക്കൊന്ന അഫ്സൽ ഗുരുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2016ലാണ് ജെഎൻയുവിൽ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ ഇടത്-ജിഹാദി വിദ്യാർത്ഥികൾ രാജ്യവിരുദ്ധ ‘അസാദി’ മുദ്രാവാക്യം വിളിച്ചത്. ഡൽഹി വർഗീയ കലാപക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന ഉമർ ഖാലിദും ഭാരതത്തെ തുണ്ടം തുണ്ടമാക്കും എന്ന മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. എന്തായാലും, കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനും ഇൻഡി മുന്നണിക്കും ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: Kanhaiya Kumar2024 Lok Sabha Electionrahul gandhi
Share1TweetSendShare

Latest stories from this section

Coimbatore car bomb blast site aftermath

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന

എന്റെ അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലായിരുന്നു; ചേച്ചിയിലൂടെ എനിക്കത് കിട്ടി; അടുത്ത ജന്മത്തിൽ ചേച്ചിയുടെ മകളായി ജനിക്കണം ; ഹൃദയസ്പർശിയായ കുറിപ്പ്

ജോലിക്ക് പോകും മുൻപ് ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നൽകാറുണ്ടോ? ആയുസ് നാല് വർഷം കൂടി വർദ്ധിക്കുമെന്ന് പഠനം

ഗോധ്രയിൽ സംഭവിച്ചതെന്ത് ; കോടതിവിധിയിൽ പറയുന്നതിങ്ങനെ

Discussion about this post

Latest News

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies