”ബംഗ്ലാദേശ് എന്നത് ഒരു സങ്കല്‍പ്പം മാത്രമാണ് ഇവിടുത്തെ കൗമാരക്കാര്‍ക്ക്. ചരിത്രത്തിന് ചെറിയ പ്രസക്തി മാത്രമാണ് ഇവിടുത്തെ കുട്ടികളേും കൗമാരക്കാരും നല്‍കുന്നത്. അവര്‍ ഇന്ത്യക്കാരുമായി കൂടിച്ചേര്‍ന്നാണ് വളര്‍ന്നത്. ഇവരില്‍ പലരും ഇന്ത്യന്‍ രേഖകളും റേഷന്‍കാര്‍ഡുമാണ് ഉപയോഗിക്കുന്നത്. അതില്‍ നിന്നെല്ലാം തങ്ങള്‍ സ്വാതന്ത്രം നേടിയതായി 68 വര്‍ഷം നീണ്ട പോരാട്ടത്തില്‍ മുഖ്യ പങ്കു വഹിച്ച നേതാക്കളിലൊരാള്‍ പറയുന്നു.
നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ-ബംഗ്ലാദേശ് ഭൂപ്രദേശ കൈമാറ്റത്തിന് തുടക്കം കുറിച്ചതോടെ ഏറെ അഹ്ലാദത്തിലാണ് ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ബംഗ്ലാദേശികള്‍. എന്നാല്‍ തങ്ങളുടെ പ്രധാനമന്ത്രി ഷേഖ് ഹസീനെയെക്കുറിച്ചോ ബംഗ്ലാദേശ് സ്ഥാപക നേതാവ് ഷെയ്ഖ് മുജീബ് ഉര് റഹ്മാനെക്കുറിച്ചോ കേള്‍ക്കാത്തവരാണ് ഇവരില്‍ ഏറെ പേരും.
അമിറുള്‍ എന്ന് നാലുവയസുകാരനായ ബംഗ്ലാദേശി ബാലന് പ്രധാനമന്ത്രി നാരേന്ദ്രമോദിയേയും ബംഗ്ലാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും അറിയാം. എന്നാല്‍ ഷെയ്ഖ് മുജീബ് ഉര് റഹ്മാനേയും ഷേഖ് ഹസീനയേയും കുറിച്ചുള്ള ചോദ്യത്തിന് താന്‍ അവരെ കുറിച്ച് കേട്ടിട്ടില്ലെന്നായിരുന്നു ഈ ബാലന്റെ മറുപടി. മന്‍സുര്‍ മിയ പ്രൈമറി സ്ക്കൂള് വിദ്യാര്‍ത്ഥിയാണ് അമിറുള്‍.
”ബംഗ്ലാദേശ് എന്നത് ഒരു സങ്കല്‍പ്പം മാത്രമാണ് ഇവിടുത്തെ കൗമാരക്കാര്‍ക്ക്. ചരിത്രത്തിന് ചെറിയ പ്രസക്തി മാത്രമാണ് ഇവിടുത്തെ കുട്ടികളേും കൗമാരക്കാരും നല്‍കുന്നത്. അവര്‍ ഇന്ത്യക്കാരുമായി കൂടിച്ചേര്‍ന്നാണ് വളര്‍ന്നത്. ഇവരില്‍ പലരും ഇന്ത്യന്‍ രേഖകളും റേഷന്‍കാര്‍ഡുമാണ് ഉപയോഗിക്കുന്നത്. അതില്‍ നിന്നെല്ലാം തങ്ങള്‍ സ്വാതന്ത്രം നേടിയതായി 68 വര്‍ഷം നീണ്ട പോരാട്ടത്തില്‍ മുഖ്യ പങ്കു വഹിച്ച നേതാക്കളിലൊരാള്‍ പറയുന്നു.
അതിര്‍ത്തി നിര്‍ണയ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുകയാണ് ഇരു രാജ്യങ്ങളിലും ഉള്ളവര്‍. കരുത്തുള്ള സര്‍ക്കാരിന്റെ ചരിത്രപരമായ നടപടി എന്നാണ് കരാര്‍ യാഥാര്‍ത്ഥ്യമായതിനെ കുറിച്ചുള്ള ഇവരുടെ വിലയിരുത്തല്‍. രാത്രി മുഴുവന്‍ ആടിയും പാടിയും, പടക്കം പൊട്ടിച്ചു, ദേശീയ പതാക ഉയര്‍ത്തിയും ഗ്രാമങ്ങള്‍ രാവിനെ പകലാക്കി ‘സ്വാതന്ത്ര്യദിനം’-ആഘോഷമാക്കി.
രാജ്യം സ്വതന്ത്രമായിട്ടും നീണ്ട 68 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു ഇവര്‍ക്ക് ഇന്ത്യാക്കാരെന്നും ബംഗ്ലാദേശികളെന്നും പറയാന്‍. എന്നാല്‍ ജൂലായ് 31 ന് അര്‍ദ്ധ രാത്രിയോടെ അവര്‍ പൗരന്മാരായി. അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ പൗരത്വം നിഷേധിയ്ക്കപ്പെട്ട അരലക്ഷത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ നീതി ലഭിച്ചിരിയ്ക്കുന്നത്.
Discussion about this post