തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം അവതരിപ്പിച്ച് ഒറ്റപ്പെട്ടതിന് പിന്നാലെ ബിജെപി ഭരണമില്ലാത്ത മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടു സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പാസാക്കിയ മോഡല്‍ പ്രമേയം പാസാക്കണമെന്നാണ് പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടു പിണറായിയുടെ അഭ്യര്‍ത്ഥന. നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവര്‍ണറും തള്ളിപ്പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമം സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടിയാണു പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്,പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.
ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍ പി ആര്) പ്രവര്‍ത്തനങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍ പി ആര്) പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിര്‍ത്തി വെച്ചുവെന്നും കത്തിൽ പറയുന്നു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ മാതൃകയില്‍ പ്രമേയം അവതരിപ്പിക്കാനില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊതുനിരത്തുകളിലും മറ്റും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും പ്രമേയം അവതരിപ്പിക്കാനില്ലെന്നാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന വിലയിരുത്തലിലാണ് പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കേരളത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലം പ്രമേയം അവതരിപ്പിക്കുമെന്നാണ് കണക്കുകൂട്ടിയത്. ഇതിനാണ് തിരിച്ചടിയായിരിക്കുന്നത്. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന് സര്‍ക്കാരുകള്‍ പ്രമേയം അവതരിപ്പിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. മഹാരാഷ്ട്ര ത്രികക്ഷി സര്‍ക്കാരും പ്രമേയം അവതരിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെയാണു കത്തയച്ചുള്ള അഭ്യര്‍ത്ഥന.
Discussion about this post