ഡല്‍ഹി: പാകിസ്ഥാനിലെ പെഷാവറില്‍ സിഖ് യുവാവിന്റെ കൊലപാതകത്തില്‍ ശക്തമായി അപലപിച്ച് ഇന്ത്യ. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാനും മാതൃകാപരമായ ശിക്ഷ നല്‍കാനും പാകിസ്ഥാന് സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെടുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു.
മറ്റു രാജ്യങ്ങളെ ധാര്‍മികത ഉപദേശിക്കുന്നതിന് പകരം പാകിസ്ഥാന് തങ്ങളുടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
25 കാരനായ രവീന്ദര്‍ സിങാണ് പെഷവാറിൽ കൊല്ലപ്പെട്ടത്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല. പെഷവാറിലെ ചംകാനി പോലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഹര്‍മീത് സിങ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ സഹോദരനാണ് രവീന്ദര്‍ സിങ്.
മലേഷ്യയില്‍ താമസക്കാരനായ രവീന്ദര്‍ സിങ് ഷോപ്പിങിനായിട്ടാണ് പെഷാവറിലെത്തിയത്. പാകിസ്ഥാനിലെ നങ്കനാ സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഈ കൊലപാതകം.
Discussion about this post