അലിഗഢ് മുസ്ലിം സർവകലാശാലയിലെ കലാപകാരികളിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് വൈസ് ചാൻസലറായ താരിഖ് മൻസൂർ പോലീസ് മേധാവിക്ക് കത്തുനൽകി. തനിക്കും തന്റെ കുടുംബത്തിനും നേരെ അക്രമ ഭീഷണി നില നിൽക്കുന്നുണ്ടെന്നും പ്രക്ഷോഭകാരികളിൽ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുമാണ് ചാൻസിലർ കത്ത് നൽകിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ പതിനഞ്ചിന്, പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങളുടെ മറവിൽ കലാപകാരികൾ അക്രമമഴിച്ചു വിട്ടപ്പോൾ അധികാരികളുടെ അഭ്യർഥനയെ തുടർന്ന് പോലീസുകാർ ക്യാമ്പസിനകത്തു കയറി അക്രമികളെ നേരിട്ടിരുന്നു. ഇതാണ് വിദ്യാർഥികളെ വൈസ് ചാൻസലർക്കെതിരാക്കിയത്.
അലിഗഡ് യൂണിവേഴ്സിറ്റിയിൽ സാമൂഹ്യവിരുദ്ധർ അനവധിയുണ്ടെന്നും പ്രക്ഷോഭങ്ങളുടെ മറവിൽ അവർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും വെളിപ്പെടുത്തിയ വി.സി, ജനുവരി പതിമൂന്നിന് അവധിക്കു ശേഷം യൂണിവേഴ്സിറ്റി തുറക്കാനിരിക്കെയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് കത്തയച്ചത്.കത്തിന്റെ പകർപ്പ് ചാൻസലർ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും, ഡി.ജി.പി.യ്ക്കും അയച്ചിട്ടുണ്ട്
Discussion about this post