തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാർഡ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച് ഗവർണർ രണ്ടാമതും സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ ആണ് നടപടി. വാർഡ് വിഭജനം പുതിയ സെൻസസ് നടപടിയെ ബാധിക്കുമെന്നായിരുന്നു പരാതി. തദ്ദേശ വകുപ്പ് മന്ത്രി എ.സി.മൊയ്തീനെ ഗവര്‍ണര്‍ നേരിട്ട് വിസമ്മതം അറിയിച്ചെന്നാണ് വിവരം. മന്ത്രിയും ഗവര്‍ണറും തമ്മില്‍ കൊല്ലത്തുവച്ച് കൂടിക്കാഴ്ച നടത്തിയപ്പോവാണ് ഇക്കാര്യത്തിലുള്ള വിയോജിപ്പ് അദ്ദേഹം അറിയിച്ചത്.
ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കുന്നതിനു പകരം നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കിക്കൂടേയെന്ന് ഗവര്‍ണര്‍ മന്ത്രിയോട് ആരാഞ്ഞു. തദ്ദേശ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലുള്ളത്.
തദ്ദേശസ്ഥാപനങ്ങളില്‍ കുറഞ്ഞത് എത്രവാര്‍ഡുകള്‍ ആകാമെന്നും പരമാവധി എത്രവാര്‍ഡുകള്‍ ആകാമെന്നും നിയമമുണ്ട്. ഇതനുസരിച്ച് ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും കുറഞ്ഞത് 13 വാര്‍ഡുകളും പരമാവധി 23 വാര്‍ഡുകളുമാണ്. ജില്ലാ പഞ്ചായത്തില്‍ 16ഉം 32ഉം. മുനിസിപ്പാലിറ്റികളില്‍ കുറഞ്ഞ വാര്ഡെണ്ണം 25ഉം കൂടിയത് 52ഉം ആണ്.
കോര്‍പറേഷനുകളില്‍ 55ഉം 100ഉം. തിരുവനന്തപുരം കോര്‍പറേഷനില്‍ 100 വാര്‍ഡുകള്‍ ഉണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വച്ച് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വേണ്ടിവന്നത്.
അതേസമയം ആശങ്ക വേണ്ടെന്നാണ് സർക്കാരിന്റെ മറുപടി. നിയമസഭ ചേരാനിരിക്കെ ഓർഡിനൻസ് വൈകുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്.
Discussion about this post