പൗരത്വ ഭേദഗതി നിയമ വിരുദ്ധ കലാപത്തിനിടെ, പൊലീസുകാർ മദ്രസയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം പച്ചക്കള്ളം. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ കലാപത്തിനിടെ, മദ്രസ വിദ്യാർത്ഥികളെ പോലീസ് പീഡിപ്പിച്ചുവെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മുസാഫർനഗർ പട്ടണത്തിലെ മദ്രസയോടു കൂടിയുള്ള സാദത്ത് അനാഥാലയത്തിലെ കുട്ടികളെയാണ് പോലീസ് പീഡനത്തിന് വിധേയരാക്കിയെന്ന് മാധ്യമങ്ങൾ വ്യാജപ്രചരണമഴിച്ചു വിട്ടത്.
നടി സ്വര ഭാസ്‌കർ, രാഷ്ട്രീയ പ്രവർത്തക കവിത കൃഷ്ണൻ, പത്രപ്രവർത്തകൻ ഫായി ഡിസൂസ എന്നിവരും യുപി പോലീസ് പോലീസുകാർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രചരിപ്പിച്ചവരിൽ ഉൾപ്പെടുന്നു.
ഡിസംബർ 20 ന് പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ പോലീസ് പിടികൂടിയ സാദത്ത് മദ്രസയിലെ വിദ്യാർത്ഥികൾ മടങ്ങിയെത്തിയത് ദേഹമാസകലം മുറിവേറ്റും, എല്ലുകൾ ഒടിഞ്ഞും, മലാശയ രക്തസ്രാവവും കൊണ്ടാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പക്ഷേ, മദ്രസയിലെ വിദ്യാർഥികൾ ഇത് വ്യാജ വാർത്തയാണെന്നറിയിക്കുകയായിരുന്നു.ഇരകൾ തന്നെ ആരോപണങ്ങൾ നിരസിച്ചതോടെയാണ് മാധ്യമങ്ങൾ കുടുങ്ങിയത്.
India, not long ago, was angry at rape.
Madarsa schoolboys of a UP, tortured by @UPPolice suffered rectal bleeding.
What do you think causes rectal bleeding?
If after this, you choose silence @priyankachopra @k_satyarthi, you lose the right to speak for kids. @UNICEF @NobelPrize pic.twitter.com/Y1Qjmg3eK4— Kavita Krishnan (@kavita_krishnan) January 1, 2020
പോലീസുകാർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുന്നത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും ലജ്ജാകരവും നിരുത്തരവാദപരവുമാണെന്ന് പോലീസ് വ്യക്തമാക്കി.
പോക്സോ നിയമത്തിലെ സെക്ഷൻ 22 പ്രകാരം തെറ്റായ പരാതി അല്ലെങ്കിൽ ഒരു കുട്ടിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകി , കുട്ടിയെ ഇരയാക്കി പ്രചാരണങ്ങൾ നടത്തിയതിന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും,മുസാഫർനഗർ പോലീസ് മേധാവിയ്ക്കു കീഴിൽ,കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
https://twitter.com/vishnuguptak/status/1212290732754472960
To the BJP-led GOI,
Since you should be proud of the Protection of Children from Sexual Offences (Amendment) Act that you passed in 2019, will you be giving AT LEAST 20 years of imprisonment to any of the cops found guilty of raping orphan boys from Saadat hostel cum orphanage? pic.twitter.com/VTEPd2iC93— Zainab Sikander (@zainabsikander) January 1, 2020
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനുശേഷം, നിയമനിർമ്മാണത്തെ എതിർത്ത് ഉത്തർപ്രദേശിൽ പലയിടത്തും പ്രതിഷേധം ഉയർന്നിരുന്നു. ‘സമാധാനപരമായ’ എതിർപ്പ് എന്ന വ്യാജേന നടത്തിയ കലാപത്തിൽ വ്യാപകമായ അക്രമങ്ങൾ നടന്നു. തീവയ്പ്പ് ,കല്ലേറ്, കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പെടുന്ന അക്രമങ്ങൾ അടിച്ചമർത്താൻ യോഗി ആദിത്യനാഥ് സർക്കാർ യുപി പോലീസിന് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.
Discussion about this post