ജമ്മുകാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വടക്കൻ കശ്മീരിലെ ബന്ദിപൊര ജില്ലയിൽ നടത്തിയ തിരച്ചിലിലാണ് ഈ സംഘം പിടിയിലകപ്പെട്ടത്. പിസ്റ്റലുകളും, റൈഫിളുകളും, ഗ്രനേഡുകളും ആർ.പി.ജിയും അടക്കം വലിയ അളവിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഇവരിൽനിന്നും കണ്ടെടുത്തതായി പോലീസ് സൂപ്രണ്ട് രാഹുൽ മല്ലിക് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ലഷ്കർ ഇ തോയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ തീവ്രവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. തീവ്രവാദികൾക്ക് ഒളിസങ്കേതം, യാത്ര സൗകര്യം എന്നിവ ഒരുക്കുകയും സാമ്പത്തിക സഹായം നൽകുകയുമാണ് ഇവരുടെ ദൗത്യമെന്നും പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post