മതിയായ രേഖകളില്ലാതെ വൻതോതിൽ ബംഗ്ലാദേശികൾ ബംഗളൂരുവിലേക്ക് കുടിയേറുന്നു എന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കര റാവു. ഏതാണ്ട് മൂന്നു ലക്ഷത്തോളം ബംഗ്ലാദേശികൾ അനധികൃതമായി ഇതിനോടകം തന്നെ നഗരത്തിലുണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നുവെന്ന് വെളിപ്പെടുത്തിയ കമ്മീഷണർ, പലരും ഇന്ത്യയിൽ എത്തിച്ചേരുന്നത് മനുഷ്യക്കടത്തിന്റെ ഭാഗമായിട്ടാണ് എന്നും, കെട്ടിട നിർമ്മാണ മേഖലയിലെ പണിക്കാണ് ഇവരെ പ്രധാനമായും കൊണ്ടുവരുന്നത് എന്നും കൂട്ടിച്ചേർത്തു.
ബിൽഡർമാർ, കോൺട്രാക്ടർമാർ, അനധികൃത മനുഷ്യക്കടത്ത് മാഫിയകൾ എന്നിവരെല്ലാം ചേർന്ന ഒരു വലിയ ശൃംഖലയുടെ ഭാഗമാണ് ഇവരെന്നും കമ്മീഷണർ വെളിപ്പെടുത്തി. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) ബുധനാഴ്ച സംഘടിപ്പിച്ച ഒരു സംവാദത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post