ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. പ്രതികൾ നിയമ വ്യവസ്ഥയെ അപഹസിക്കുകയാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചിരുന്നു. ഹർജിയിൽ തിഹാർ ജയില്‍ അധികൃതർക്കും പ്രതികൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
അതേസമയം പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെ തിഹാർ ജയിൽ അധികൃതരും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. നിയമത്തിന്റെ സാദ്ധ്യതകൾ ദുരുപയോഗം ചെയ്ത് പ്രതികൾ ശിക്ഷ നീട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ചയായിരുന്നു പ്രതികളിൽ ഒരാളായ വിനയ് ശർമ്മയുടെ ഹർജിയിൽ പട്യാല ഹൗസ് കോടതി വധശിക്ഷ സ്റ്റേ ചെയ്തത്.
ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ഹർജികൾ പരിഗണിക്കുക.
Discussion about this post