ഡൽഹി: കേന്ദ്രബജറ്റ് പൊള്ളയാണെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധിക്ക് ബജറ്റ് മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു സ്‌മൃതിയുടെ ചോദ്യം.
ഞാൻ അദ്ദേഹത്തിന്റെ മുന്നിലായിരുന്നു ഇരുന്നത്. ബജറ്റ് പ്രസംഗത്തിന്റെ പകുതി സമയം കണ്ണടച്ച് ഇരിക്കുകയായിരുന്നു രാഹുൽ. അതിന് ശേഷം പുറത്തേക്ക് പോയി. ഈ സമയത്താണ് ധനകാര്യ നയങ്ങളെ കുറിച്ചും പ്രത്യക്ഷ നികുതിയെ കുറിച്ചും ധനമന്ത്രി സംസാരിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു. നിർമലാ സീതാരാമന് ബജറ്റ് പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയം രാഹുൽ ചിരിക്കുകയായിരുന്നു. ഗാലറി എഴുന്നേറ്റ് നിൽക്കുകയായിരുന്നു. ഒരു സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ആരെങ്കിലും ചിരിക്കുമോ എന്നും സ്മൃതി ഇറാനി ചോദിച്ചു.
നേരത്തെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്നും യുവാക്കൾക്ക് ജോലി നേടാൻ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും ഞാൻ ബജറ്റിൽ കണ്ടില്ലെന്നും രാഹുൽ ഗാന്ധി ആക്ഷേപം ഉന്നയിച്ചിരുന്നു.
എന്നാൽ ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമടക്കമുള്ള പ്രമുഖർ രംഗത്തെത്തി. കുറഞ്ഞ നിക്ഷേപത്തില്‍ കൂടുതൽ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post