ഹൈന്ദവവിശ്വാസത്തെ അപമാനിച്ച് നോട്ടിസടിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കെഎസ് യു. മത്സരത്തിനു വേണ്ടി ഇറക്കിയ പോസ്റ്റർ ആരെയെങ്കിലും വേദനിപ്പിക്കുകയോ, വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പ്രസ്താവന. തൊടുപുഴ ന്യൂമാന്‍ കോളേജിലാണ് സംഭവം.
സംഭവുമായി ബന്ധപ്പെട്ട് യൂണിറ്റ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കി. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ നേതൃത്വത്തിനു നിർദ്ദേശം നൽകിയതായി കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് പറഞ്ഞു.
മതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും, സോഷ്യൽ മീഡിയയിൽ സജീവമായ പേജിലെ പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നു തങ്ങളെന്നുമാണ് കെ എസ് യുവിന്റെ വാദം. ശബരിമല കര്‍മ്മസമിതി കണ്‍വീനന്‍ എസ്‌ജെആര്‍ കുമാറാണ് കെഎസ്‌യു നടത്തിയ പോസ്റ്റര്‍ പ്രചാരണത്തിനെതിരെ ഡിജിപിയ്ക്ക് നേരിട്ട് പരാതി നല്‍കിയത്.
കോളേജ് പരിസരത്തു പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്ററില്‍ ശ്രീകൃഷ്ണനെ അപഹാസ്യമായ രീതിയില്‍ ചിത്രീകരിച്ചിരിച്ചതായും പോസ്റ്ററിന്റെ ശീര്‍ഷകം കോളേജിലെ ഏറ്റവും മികച്ച ‘കോഴി’ യെ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെ എസ് യു-വിന്റെ നടപടി സാമുദായിക ഐക്യത്തെ തകർക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇത് ഉടനടി തടഞ്ഞില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ശബരിമല കർമ്മ സമിതി കൺവീനർ എസ് ജെ ആർ കുമാർ പരാതിയിൽ വ്യക്തമാക്കി.
Discussion about this post