നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിന് ശേഷമുള്ള മഹീന്ദ രാജപക്‌സെയുടെ ആദ്യ വിദേശ യാത്രയാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മഹീന്ദ രാജപക്‌സെ ഇന്ത്യയിലെത്തിയത്. വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷാ സഹകരണം തുടങ്ങി നിരവധി പ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും.
പ്രസിഡന്റ് റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നവംബറില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി ശ്രീലങ്കയ്ക്ക്യ്ക്ക് വാഗ്ദാനം ചെയ്ത 450 മില്യണ്‍ യുഎസ് ഡോളര്‍ വായ്പയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സമുദ്ര സുരക്ഷാ സഹകരണത്തില്‍ ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംയുക്ത സൈനിക പ്രതിരോധ പരിശീലനവും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്. മാലിദ്വീപുകള്‍ ഉള്‍പ്പെടെയുള്ള ത്രിരാഷ്ട്ര സമുദ്ര സുരക്ഷാ സഹകരണവും, പ്രതിരോധ, സമുദ്ര സുരക്ഷാ സംരംഭങ്ങള്‍ക്ക് കീഴിലുള്ള പ്രധാന പദ്ധതികളും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യും.
വാരണാസി, സാരനാഥ്, ബോധ്ഗയ, തിരുപ്പതി എന്നീ തീര്‍ത്ഥ സ്ഥലങ്ങളിലും മഹീന്ദ രാജപക്‌സെ ദര്‍ശനം നടത്തും. രാജപക്‌സെ സര്‍ക്കാരിലെ രണ്ട് തമിഴ് മന്ത്രിമാരായ ഡഗ്ലസ് ദേവനന്ദ, അര്‍മുഗം തോണ്ടമാന്‍ എന്നിവരുള്‍പ്പെടെയുള്ള 10 അംഗ പ്രതിനിധി സംഘവും പ്രധാനമന്ത്രിയോടൊപ്പമുണ്ട്.
Discussion about this post