ഡൽഹി: പെന്ഷന് ചെലവ് കുറയ്ക്കാനുള്ള പദ്ധതികള്‍ ആലോചിക്കാന്‍ മൂന്ന് സേനാ വിഭാഗം മേധാവികളുമായി ചര്‍ച്ച നടത്തി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ജവാന്മാരുടെ വിരമിക്കല്‍ പ്രായം കൂട്ടുന്നതടക്കമുള്ള പദ്ധതികള്‍ ആലോചനയിലുണ്ടെന്നാണ് വിവരം. വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.
2010-ല്‍ 41,000 കോടിയായിരുന്ന മിലിറ്ററി പെന്ഷന് ബജറ്റ് 1.32 ലക്ഷം കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.5 ശതമാനമായാണിത്. വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പിലാക്കാനായി ജൂണില്‍ 60,00 മുതല്‍ 70,00 കോടി രൂപ വരെയാണ് ചെവല് പ്രതീക്ഷിക്കുന്നത്. പെന്ഷന് ചെലവ് വെട്ടിക്കുറയ്ക്കുന്നതിനായി ബിപിന്‍ റാവത്ത് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്. ജവാന്മാരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും വിരമിക്കല്‍ പ്രായം 39-ല്‍ നിന്നും 58ആയി ഉയര്‍ത്താനാണ് നീക്കം.
മാത്രമല്ല കന്റോണ്‍മെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തിനുപകരം, നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഏജന്‍സികള്‍ സൈനിക ഭവന പദ്ധതികള്‍ക്ക് ധനസഹായം നല്‍കണമെന്നും സിഡിഎസ് ആവശ്യപ്പെടുന്നു. സൈനിക ഉദ്യോഗസ്ഥരുടെ ആഡംബര ബംഗ്ലാവുകള്‍ ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ട്.
“വിശാലമായ ബംഗ്ലാവുള്ള ഒരു കുന്നിന്മുകളില് കോര്‍പ്സ് കമാന്‍ഡര്‍ താമസിക്കുന്ന ദിവസം കഴിഞ്ഞു. സൈനിക മേധാവികള്‍ക്ക് ഫ്ലാറ്റുകളിലും ഒരു കെട്ടിടത്തിലും താമസിക്കാനുള്ള സമയം വന്നിരിക്കുന്നു,” ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post