വാരണാസി: സംസ്ഥാനത്തെ ഭീകരര്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ യുപിയിൽ കൊടും കുറ്റവാളി രാജേഷ് ദുബെയെ വെടി വെച്ചു കൊന്നു. പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ആണ് കൊലപ്പെടുത്തിയത്.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദിന്റെ നേതൃത്വത്തിലുള്ള എസ്ടിഎഫ് വാരണാസി യൂണിറ്റുമായുള്ള ഏറ്റുമുട്ടലിലാണ് രാജേഷ് ദുബെ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായി എസ്ടിഎഫ് ഐജി അമിതാഭ് യാഷ് പറഞ്ഞു.
ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കും കൊള്ളയ്ക്കുമെതിരെ ശക്തമായ നടപടികളെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post