കൊച്ചി: മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിഐടിയു തൊഴിലാളി സംഘടന പോലെ അല്ല പെരുമാറുന്നതെന്ന് കോടതി പറഞ്ഞു. തൊഴില്‍ പ്രശ്നം പരിഹരിക്കേണ്ടത് ആക്രമണം നടത്തിയിട്ടല്ലെന്നും സിഐടിയു പോലൊരു തൊഴിലാളി സംഘടനയുടെ ഭാഗത്തു നിന്നും ഇത്തരത്തിലല്ല പ്രതികരണം ഉണ്ടാകേണ്ടതെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളടക്കം ആക്രമിക്കപ്പെടുന്നു വെന്ന് പറഞ്ഞ ഹൈക്കോടതി സമരക്കാര്‍ എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.
മുത്തൂറ്റ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നീട്ടിവക്കണമെന്ന തൊഴിലാളികളുടെ ആവശ്യം കോടതി തള്ളി. മാനേജ്മെന്റുകളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നടപടികള്‍ വേണ്ടെന്നും കോടതി വ്യക്തമാക്കി. സിഐടിയുവിന് അഹങ്കാരം കാണിക്കാനാണെങ്കില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ തൊഴില്‍ കൊടുക്കട്ടെയെന്നും കോടതി പറഞ്ഞു.
കോട്ടയത്ത് ക്രൗണ്‍പ്ലാസയിലെ മുത്തൂറ്റ് ശാഖയിലെ ജീവനക്കാര്‍ക്ക് നേരെയാണ് സമരാനുകൂലികളുടെ ആക്രമണം ഉണ്ടായത്. സുരക്ഷ നല്‍കാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും കയ്യേറ്റം ഉണ്ടായി. കോട്ടയം ക്രൗണ്‍ പ്ലാസയിലുള്ള മുത്തൂറ്റ് ശാഖയില്‍ നിന്ന് ജോലി കഴിഞ്ഞ് ജീവനക്കാര്‍ പുറത്തേക്ക് പോകവേയാണ് സമരാനുകൂലികളുടെ ആക്രമണം ഉണ്ടായത്. സുരക്ഷയ്ക്ക് വേണ്ടി വാനിലാണ് വനിതകളടക്കമുള്ള 8 ജീവനക്കാര്‍ വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയത്. എന്നാല്‍ പുറത്ത് നിന്നിരുന്ന സമരാനുകൂലികള്‍ വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ജീവനക്കാര്‍ മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പൊലീസിന് നേരെയും കയ്യേറ്റം ഉണ്ടായെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്തെ മൂന്ന് മുത്തൂറ്റ് ശാഖയിലെ വനിത ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറടക്കം ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
വനിതാ ജീവനക്കാരെ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും നേതാക്കള്‍ കയ്യേറ്റം ചെയ്തു. സംഭവത്തിൽ മൂന്ന് സിഐടിയുക്കാര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. രാവിലെ ബേക്കര്‍ ജംക്ഷനിലെ മുത്തൂറ്റ് ശാഖയില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാരെയാണ് സിഐടിയു ക്കാര് തടഞ്ഞത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്. ബോസ്, രാജു എന്നീ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമം.
കഴിഞ്ഞ ദിവസം ഇടുക്കി, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലെ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ മര്‍ശനവുമായി ഹൈക്കോടതി തന്നെ രംഗത്തെത്തിയത്. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച ഒരാഴ്ചത്തേക്ക് നീട്ടിവെയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും അറിയിപ്പ് കിട്ടിയതിന് ശേഷം മതി ചര്‍ച്ചയെന്നും കോടതി വ്യക്തമാക്കി.
Discussion about this post