തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന രണ്ടാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്, വലത് മുന്നണികൾക്കേറ്റ വലിയ തിരിച്ചടിയാണെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. സി.പി.എം, കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പോളിംഗ് വളരെ കുറവായിരുന്നു എന്ന് വ്യക്തമാക്കിയ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ഇത് അവിശുദ്ധ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്നും അവകാശപ്പെട്ടു.
പിണറായി സർക്കാരിന്റെ ജനദ്രോഹനയങ്ങളും പ്രതിപക്ഷത്തിന്റെ അതിനോടുള്ള സമീപനവുമാണ് ഇരു മുന്നണിയിലുള്ളവരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകം എന്ന് വ്യക്തമാക്കിയ കെ സുരേന്ദ്രൻ ഇത് കൂടാതെ കേരളത്തിൽ ശത്രുതയും കേന്ദ്രത്തിൽ മിത്രങ്ങളും ആകുന്ന ഇടത് വലത് സഖ്യത്തിന്റെ ഇരട്ട താപ്പിലുള്ള മടുപ്പും ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്ന് വ്യക്തമാക്കി
അതെ സമയം എൻ ഡി എ പ്രവർത്തകർക്ക് തങ്ങളുടെ വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുവാൻ സാധിച്ചുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
Discussion about this post