ഒരു വർഷം മലിനീകരണം മൂലം ഇന്ത്യക്കുണ്ടാവുന്ന നഷ്ടം 150 ബില്യൺ ഡോളറെന്ന് പഠന റിപ്പോർട്ടുകൾ.ലോകപ്രസിദ്ധ പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ ഏഷ്യൻ വിഭാഗവും സെന്റർ ഫോർ റിസർച്ച് ഓൺ എനർജി, ക്ലീൻ എയർ എന്നെ സംഘടനയും ചേർന്ന് നടത്തിയ പഠനത്തിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് മലിനീകരണം മൂലം ഇന്ത്യക്കുണ്ടാവുന്ന നഷ്ടം 150 ബില്യൺ ഡോളറോളം വരും.
കുതിച്ചുയരുന്ന മലിനീകരണ നിരക്ക് നിയന്ത്രിക്കാൻ ഏറ്റവുമധികം പണം ചിലവാക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമുണ്ട്.ഏറ്റവും ഉയർന്ന സാമ്പത്തിക ചെലവ് ചൈനയും, യുഎസും, ഇന്ത്യയും വഹിക്കുന്നു, യഥാക്രമം 900 ബില്യൺ, 600 ബില്യൺ, 150 ബില്യൺ ഡോളർ.
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന വായു മലിനീകരണം, പ്രതിദിനം ലോകരാഷ്ട്രങ്ങൾക്ക് 8 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് ഗ്രീൻപീസ് റിപ്പോർട്ട്.ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ഏകദേശം 3.3% അഥവാ പ്രതിവർഷം 2.9 ട്രില്യൺ ഡോളർ വരും ഈ തുക.മലിനീകരണ നിയന്ത്രണത്തിൽ അലംഭാവം കാണിച്ചാൽ, ഫലപ്രദമായ നടപടികളുടെ അഭാവത്തിൽ, 2050 ഓടെ ഭൂമിയിൽ 2 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Discussion about this post