എ.ജി.ആർ മൊത്ത വരുമാനം സംബന്ധിച്ച വിധി പ്രസ്താവിച്ചിട്ടും സർക്കാരിലേക്ക് പണം അടക്കാത്തതിനാൽ ടെലികോം കമ്പനികൾക്ക് എതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കമ്പനിയ്ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നൽകുകയും കമ്പനി മേധാവികളുടെ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.
കുടിശ്ശികയായി ഭാരതി എയർടെല്ലും, ടാറ്റ ടെലിസർവീസസും, വോഡഫോണും ഐഡിയയും 1.47 ലക്ഷം കോടി രൂപ സർക്കാരിനു നൽകാനുണ്ട്. മാർച്ച് 17ന് മുമ്പ് ഈ തുക അടച്ചു തീർക്കാൻ സുപ്രീംകോടതി ടെലികോം കമ്പനികളോട് ഉത്തരവിട്ടു. ജസ്റ്റിസുമാരായ എം.ആർ.ഷാ, അരുൺ മിശ്ര, അബ്ദുൽ നസീർ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.പണമടച്ച് തീർത്തില്ലെങ്കിൽ, അടുത്ത വാദം കേൾക്കുമ്പോൾ കമ്പനി മേധാവികൾ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
Discussion about this post