സ്വയരക്ഷാമാർഗങ്ങളില്ലാതെ പാമ്പു പിടിക്കുന്ന വാവ സുരേഷിനെതിരെ മാധ്യമപ്രവർത്തകൻ റെജി കുമാർ രംഗത്ത്. സ്വയരക്ഷാ ഉപകരണങ്ങൾ ധരിച്ചുകൊണ്ടു മാത്രം പാമ്പിനെ പിടിച്ചാൽ മതി എന്ന് ഇന്നേവരെ ഒരാളും, സർക്കാരും നിർബന്ധിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴത്തെ അയാളുടെ അവസ്ഥയെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
രക്ഷാമാർഗങ്ങൾ ഉപയോഗിക്കാൻ ബോധവൽക്കരണം നടത്താത്ത സർക്കാരിനെയും മലയാളികളെയും മാധ്യമപ്രവർത്തകൻ വിമർശിക്കുന്നുണ്ട്.
“വാവാച്ചേട്ടൻ സൂപ്പറാണ്. പക്ഷേ, സ്വയരക്ഷാ ഉപകരണങ്ങൾ ധരിച്ചുകൊണ്ടു മാത്രം പാമ്പിനെ പിടിച്ചാൽ മതി” എന്ന് ഇന്നേവരെ ഒരാളും, സർക്കാരും നിർബന്ധിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴത്തെ അയാളുടെ അവസ്ഥ”യെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വാവ സുരേഷ് പാമ്പു കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
എനിക്ക് വാവ സുരേഷ് എന്ന ഈ മനുഷ്യന്റെ “പാമ്പ് ഷോ” പണ്ടേ ഇഷ്ടമല്ല. അയാൾ നല്ല പാമ്പുപിടുത്തക്കാരനാണ്. പക്ഷേ, സ്വയരക്ഷയ്ക്കുള ജാക്കറ്റ്, ഗ്ലൗസ്, ബൂട്സ്, റോഡ്സ് തുടങ്ങിയവ ഉപയോഗിക്കാതിരുന്നാൽ പാമ്പ് കൊത്തി ചാകും.
ഇതൊക്കെ ശാസ്ത്രീയമായി ഉപയോഗിക്കാൻ അയാളെ പ്രേരിപ്പിക്കാതിരുന്ന ആവേശ മലയാളിയാണ് അയാളുടെ അന്തകരാകാൻ പോകുന്നത്.
അയാൾ പാമ്പുകടിയേറ്റ് മരിച്ചാൽ അതിനുത്തരവാദികൾ കൈയടിക്കുന്ന മലയാളികളും അതിനൊത്ത് തുള്ളുന്ന സുരേഷും തന്നെയാണ്.
പിടിച്ച പാമ്പിനെ ചാക്കിലാക്കുന്നതിനു പകരം കളിപ്പിക്കുക, നാട്ടുകാർക്കായി പ്രദർശിപ്പിക്കുക, ഉമ്മവച്ചും തലോടിയും സുഖിപ്പിക്കുക, തോളിലിട്ട് ചുറ്റി പരമശിവൻ വേഷം കെട്ടിയാടുക…
സത്യത്തിൽ ഈ മനുഷ്യൻ എത്ര വലിയ റിസ്കാണ് കാണിച്ചുകൂട്ടിയതൊക്കെ. പദ്മശ്രീയൊക്കെ കിട്ടുമെന്ന് ആരോ പ്രലോഭിപ്പിച്ചതോടെ അയാൾ വാണത്തിൽ കയറി മറ്റൊരു ലോകത്തുമായി.
“വാവാച്ചേട്ടൻ സൂപ്പറാണ്. പക്ഷേ, സ്വയരക്ഷാ ഉപകരണങ്ങൾ ധരിച്ചുകൊണ്ടു മാത്രം പാമ്പിനെ പിടിച്ചാൽ മതി” എന്ന് ഇന്നേവരെ ഒരാളും, സർക്കാരും നിർബന്ധിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴത്തെ അയാളുടെ അവസ്ഥ.
സർക്കാർ വിദേശത്തൊക്കെ അയച്ച് മികച്ച പാമ്പുപിടുത്ത ടെക്നിക്കുകൾ പരിശീലിപ്പിച്ച് കൊണ്ടുവന്ന് നാടിന് ഔദ്യോഗികമായി ഉപകാരപ്പെടുത്തേണ്ടിയിരുന്ന ഒരു മനുഷ്യൻ.
സഹതപിക്കാൻ തോന്നുന്നില്ല.
https://www.facebook.com/photo.php?fbid=2763616197056029&set=a.2104229279661394&type=3
Discussion about this post