പോംഗ്യാംഗ്: കൊറോണ ഭീതി മൂലം 22 ദിവസം പുറത്തിറങ്ങാതെ മുറിയിൽ അടച്ചിരുന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ഒടുവിൽ പിതാവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഉൻ പുറത്തിറങ്ങിയത്.
പോംഗ്യാംഗിലെ കുംസുസാനിൽ സ്ഥാപിച്ചിരിക്കുന്ന പിതാവ് കിം ജോംഗ് ഇല്ലിന്റെ പ്രതിമയിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹം പുഷ്പാർച്ചന നടത്തി. ജനുവരി 25ലെ ലൂണാർ പുതുവർഷാഘോഷ പരിപാടിക്ക് ശേഷം കൊറോണ ഭീതിയെ തുടർന്ന് ഉൻ മുറിയ്ക്കുള്ളിൽ അടച്ചിരിക്കുകയായിരുന്നു.
കോറോണ വൈറസ് വ്യാപനം ഗണ്യമായി കുറഞ്ഞെന്ന റിപ്പോർട്ടിനെ തുടർന്നാണ് കിം ജോംഗ് ഉൻ പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ഉത്തരകൊറിയയിൽ ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ബാധ സംശയിക്കുന്നയാളെ കിം ജോംഗ് ഉന്നിന്റെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തിയെന്ന വാർത്തകൾ ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
Discussion about this post