കൊലവിളി മുഴക്കിക്കൊണ്ട് എ.ഐ.എം.ഐ.എം ദേശീയ വക്താവിന്റെ വീഡിയോ പുറത്ത്.ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടിയുടെ മുൻ എംഎൽഎയും ദേശീയ വക്താവുമായ വാരിസ് പത്താനാണ് ഇന്ത്യയിലെ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുഴക്കി രംഗത്തെത്തിയത്.
വാരിസ് പത്താന്റെ വീഡിയോ സന്ദേശത്തിൽ, “ഈ രാജ്യത്ത് നമ്മൾക്ക് സ്വാതന്ത്ര്യം തന്നില്ലെങ്കിൽ അത് തട്ടിയെടുക്കാൻ സമയമായി.നൂറുകോടി ഹിന്ദുക്കൾക്ക് 15 കോടി മുസ്ലിങ്ങൾ മതി, നമ്മൾ ഒറ്റക്കെട്ടായി എന്നതുകൊണ്ട് ഹിന്ദുക്കൾ ഭയക്കുന്നു.സി.എ.എ വിരുദ്ധ സമരത്തിൽ നമ്മൾ പെണ്ണുങ്ങൾക്ക് പിന്നിലൊളിക്കുകയാണെന്നവർ കളിയാക്കുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് പെൺ സിംഹങ്ങൾ മാത്രമാണ്.ഇനി ആണുങ്ങൾ കൂടി ഇറങ്ങിയാൽ എന്താകുമെന്ന് ആലോചിക്കണം. മുസ്ലിങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ എന്താ സംഭവിക്കുക എന്ന് ഓർത്തൊ..” എന്നാണ് ദേശീയ വക്താവ് കൂടിയായ വാരിസ് പത്താൻ പറഞ്ഞത്.
എ.ഐ.എം.ഐ.എം കടുത്ത ഹിന്ദുവിരുദ്ധത പ്രകടിപ്പിക്കുന്ന മതസംഘടനയാണ്.ഈ പാർട്ടിയുടെ തെലുങ്കാന എംഎൽഎയും, നിയമസഭാ പ്രതിപക്ഷ നേതാവുമായ അക്ബറുദ്ദീൻ ഒവൈസി ” പോലീസുകാർ മാറിനിന്നാൽ വെറും 15 മിനിറ്റ് കൊണ്ട് ഞങ്ങൾ മുസ്ലിങ്ങൾ ഇന്ത്യയിലുള്ള 100 കോടി ഹിന്ദുക്കളെ കൊന്നൊടുക്കും” എന്ന് 2013-ൽ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്.
Discussion about this post