ഡൽഹി: കൊടും കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായി. ഇയാളെ സെനഗലിൽ എത്തിച്ച ശേഷം ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണാഫ്രിക്കയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും സെനഗൽ പൊലീസാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. മംഗലാപുരം പൊലീസിന്റെയും റോയുടെയും സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം വൈകാതെ ഇയാളെ ഇന്ത്യയിലെത്തിക്കുമെന്ന് കർണ്ണാടക പൊലീസ് വ്യക്തമാക്കി.
ഛോട്ടാ രാജൻ സംഘാംഗമായിരുന്ന രവി പൂജാരി 1994ൽ ഇന്ത്യയിൽ കൊലപാതകം നടത്തിയതിനും കലാപത്തിന് പദ്ധതിയിട്ടതിനും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ തായ്ലൻഡിലും മലേഷ്യയിലും മൊറോക്കോയിലും ബുർക്കിന ഫാസൊയിലും കോംഗോയിലും ഗിനിയയിലും ഐവറി കോസ്റ്റിലും സെനഗലിലുമായി മാറി മാറി താമസിച്ചു വരികയായിരുന്നു. ഇയാൾക്കെതിരെ കർണ്ണാടകയിൽ നിരവധി കേസുകളുണ്ട്. ഗുജറാത്തിലും മുംബൈയിലും രവി പൂജാരിക്കെതിരെ മക്കോക്ക അടക്കം നിരവധി ശക്തമായ വകുപ്പുകൾ പ്രകാരം കേസുകൾ നിലവിലുണ്ട്.
Discussion about this post