മോട്ടേര സ്റ്റേഡിയത്തിൽ ആഗോള തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇസ്ലാമിക തീവ്രവാദം തുടച്ചുമാറ്റാൻ ഇന്ത്യയോടൊത്ത് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. തീവ്രവാദത്തിന്റെ പരിണിതഫലങ്ങൾ വളരെയധികം അനുഭവിച്ച രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഒരു രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതും തീവ്രവാദികളിൽ നിന്നും പ്രതിരോധിക്കുന്നതും ആ രാജ്യത്തിന്റെ അവകാശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്റെ ഭരണകാലത്ത് തീവ്രവാദത്തെ നശിപ്പിക്കാൻ അമേരിക്കയുടെ സൈനിക ശക്തി പൂർണമായും അഴിച്ചു വിട്ടിട്ടുണ്ട്.ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള കൊടും ഭീകര സംഘടനയുടെ അടി വേരറുക്കാൻ അതുകൊണ്ടുതന്നെ അമേരിക്കൻ സൈന്യത്തിന് സാധിച്ചിട്ടുമുണ്ട്. അമേരിക്കൻ സൈന്യത്തിൽ പരിപൂർണ്ണമായ അഴിച്ചു പണികൾ നടത്തി എക്കാലത്തെയും വലിയ സൈനികശക്തിയാക്കാൻ എനിക്ക് സാധിച്ചു” എന്നും ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി.
Discussion about this post