സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവും ലോക്സഭാംഗവുമായ അസംഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി.വ്യാജരേഖ ചമച്ച കേസിൽ ഒളിവിലായിരുന്ന ഖാന്റെയൊപ്പം ഭാര്യയെയും മകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
റാംപൂരിൽ നിന്നുള്ള സമാജ് വാദി പാർട്ടി എം. എൽ.എയും ഭാര്യയുമായ തസീൻ ഫാത്തിമ, സുവാറിലെ എം.എൽ.എയായ മകൻ മൊഹമ്മദ് അബ്ദുള്ള അസം എന്നിവർക്കാണ് അസം ഖാന്റെയൊപ്പം കോടതി ജാമ്യം നിഷേധിച്ചത്.സുവാറിലെ എം.എൽ.എയായ മൊഹമ്മദ് അബ്ദുള്ള അസമിന്റെ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിലാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്.2017 തിരഞ്ഞെടുപ്പിൽ സുവാറിൽ മത്സരിച്ച മൊഹമ്മദ് അബ്ദുള്ള അസം,നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ജനന സർട്ടിഫിക്കറ്റ് സംബന്ധിച്ച കേസ് കോടതിയിൽ എത്തിയതോടെ ഇയാളുടെ നിയമസഭാ അംഗത്വം നഷ്ടപ്പെട്ടു. മുൻ ഉത്തർപ്രദേശ് മന്ത്രി ആയിരുന്ന അസംഖാൻ, കേസിൽ അകപ്പെട്ടതോടെ ഒളിവിൽ പോയിരിക്കുകയായിരുന്നു. എന്നാൽ,കോടതി ഈ ചൊവ്വാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തതോടെ ബുധനാഴ്ച അസംഖാൻ കോടതിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
Discussion about this post