ഡല്‍ഹി: കൊറോണ വൈറസ് ആഗോള വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി മാറ്റിവച്ചതായി കേന്ദ്രവിദേശകാര്യമന്ത്രാലയം. യാത്രയ്ക്ക് അനുയോജ്യമായ സമയമല്ല ഇതെന്ന ഇരു രാജ്യങ്ങളിലേയും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
മാര്‍ച്ച് 13ന് ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലായിരുന്നു ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഉച്ചകോടിയുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും രവീഷ് കുമാര്‍ അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാവില്ല എന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസിനയുടെ പ്രത്യേക ക്ഷണം അനുസരിച്ച് ബംഗാബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post