പത്തനംതിട്ട: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയില്‍ ഇനിയുള്ള രണ്ടാഴ്ച നിര്‍ണായകമെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. പരിശോധനഫലങ്ങള്‍ നെഗറ്റീവ് ആകുമ്പോഴും, ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രണ്ടു പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം ഇറ്റലിയില്‍ നിന്നെത്തിയ പന്തളം സ്വദേശിക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആശങ്ക പൂര്‍ണമായും ഒഴിവായിട്ടില്ലെന്നും ഇനിയുള്ള രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും ഡിഎംഒ എ എല്‍ ഷീജ വ്യക്തമാക്കി.
കല്‍ബുര്‍ഗിയില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളോട് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വീടുകളിലേക്ക് അയക്കും. അതേസമയം, പത്തനംതിട്ടയില്‍ ഇന്ന് കിട്ടിയ ഏഴ് പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.
Discussion about this post