രാജ്യത്ത് കൊറോണ കേസുകൾ നാനൂറിലധികം ആയതിനാൽ ആഭ്യന്തര വിമാന സർവീസുകൾക്ക് കനത്ത സുരക്ഷാ ചട്ടങ്ങൾ നിലവിൽ വന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വിമാനക്കമ്പനികൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്.
രണ്ടു യാത്രക്കാർക്കു ഇടയിലുള്ള സീറ്റ് കാലി ആയിരിക്കണമെന്നതാണ് ഇതിൽ പരമപ്രധാനം. യാത്രക്കാരുടെ അടുത്ത സംസാരിക്കുകയോ ഭക്ഷണം വിളമ്പുകയോ ചെയ്യുമ്പോൾ സുരക്ഷിതമായ അകലം പാലിക്കണമെന്ന് എയർ ഹോസ്റ്റസുമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.രോഗബാധ പകരാതിരിക്കാനുള്ള മുൻകരുതലാണ് ഇത്. യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷാ ഗേറ്റുകൾക്ക് സമീപം തന്നെ സാനിറ്റൈസറുകൾ ലഭ്യമാക്കണമെന്നും ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
Discussion about this post