ബംഗളുരു: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ബംഗളുരു സിറ്റി പൊലിസ് കമ്മിഷണര്‍. കൈയ്യില്‍ ഹോം ക്വാറന്റൈന് മുദ്ര പതിപ്പിച്ചിരിക്കുന്ന ആരെയെങ്കിലും പൊതുയിടങ്ങളില്‍ കാണപ്പെട്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
5000 പേരാണ് ഹോം ക്വാറന്റൈന് മുദ്ര പതിപ്പിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ വീട്ടില്‍ തന്നെ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും കമ്മിഷണര്‍ ഭാസ്കര്‍ റാവു പറഞ്ഞു.
‘സ്റ്റാമ്പ് പതിപ്പിച്ച ചിലര്‍ നഗരത്തിലിറങ്ങിയിട്ടുണ്ടെന്ന് എനിക്ക് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവരെ ബസിലും റസ്റ്റോറന്റുകളിലും കണ്ടുവെന്നാണ് അറിഞ്ഞത്. ദയവായി 100-ല്‍ വിളിക്കുക. ഇത്തരക്കാരെ ഉടന്‍ തന്നെ പിടികൂടുന്നതായിരിക്കും. അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവേശിപ്പിക്കും’- റാവു വ്യക്തമാക്കി.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 14 ദിവസം കര്‍ശനമായും പുറത്തിറങ്ങാന്‍ പാടില്ല. ഇത്തരത്തിലുള്ളവരുടെ കൈയ്യിലാണ് സ്റ്റാമ്പ് ചെയ്യുന്നത്.
നിലവിൽ കര്‍ണാടകയില്‍ 26 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post