സാമൂഹിക അകലം പാലിച്ചാൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 62 ശതമാനം വരെ കുറച്ച് രാജ്യത്തെ സഹായിക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുമെന്ന് പഠനം. സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയും നിരവധി ആരോഗ്യ വിദഗ്ദ്ധരും ജനങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരുടെ ഏറ്റവും പുതിയ ഒരു പഠന പ്രകാരം സാമൂഹിക അകലവും ഒറ്റപ്പെട്ടുള്ള താമസവും കര്‍ശനമായി നിരീക്ഷിച്ചാല്‍ ഇന്ത്യക്ക് കൊറോണ വൈറസ് കേസുകള്‍ 62 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു.
കൊറോണ വൈറസ് പടരാതിരിക്കാനുള്ള പ്രധാന മാര്‍ഗ്ഗം ആളുകളുടെ ചലനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും രോഗം പിടിപെട്ടവരോ അല്ലെങ്കില്‍ അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയോ ചെയ്യുക എന്നതാണ്.
‘ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെയും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരുടെയും ഹോം ക്വാറന്റൈനും കര്‍ശനമായി നടപ്പിലാക്കിയ സാമൂഹിക അകലം പാലിക്കല്‍ നടപടികളും കൊറോണ വൈറസ് കേസുകളുടെ എണ്ണം 62 ശതമാനം കുറയ്ക്കും, ഇത് രോഗികളുടെ എണ്ണം കുറയ്ക്കുകയും കാര്യക്ഷമമായ ആരോഗ്യ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യും’ ഐസിഎംആര്‍ പഠനം ചൂണ്ടിക്കാട്ടുന്നു.
Discussion about this post