കൊറോണ വൈറസ് ബാധ ഏൽപ്പിക്കുന്ന ആഘാതങ്ങളെ ഒന്നിച്ചു നേരിടുമെന്ന് ജി-20 രാജ്യങ്ങൾ. ജി-20 ഉച്ചകോടിയിൽ ആണ് തീരുമാനം. മനുഷ്യജീവൻ രക്ഷിക്കാൻ ഒന്നിച്ചു പോരാടാൻ ജി-20 രാജ്യങ്ങൾ ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. സമ്പദ് വ്യവസ്ഥ പിടിച്ചു നിർത്താൻ 5 ലക്ഷം കോടി വിപണിയിലേക്കിറക്കും. തീരുവകൾ വെട്ടിക്കുറക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
ലോകത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇത് മൂലം മനുഷ്യരാശിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനും ഏകോപന നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് ജി 20 രാജ്യങ്ങൾ അടിയന്തിര യോഗം ചേർന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേർന്ന അസാധാരണ യോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
അധ്യക്ഷ സ്ഥാനത്തുള്ള സൗദി വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള യോഗം ചേരാനുള്ള തീരുമാനം എല്ലാ അംഗ രാജ്യങ്ങളെയും നേരത്തെ അറിയിച്ചിരുന്നു.
ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും മുതിര്‍ന്ന ആരോഗ്യ, വിദേശകാര്യ ഉദ്യോഗസ്ഥരും കൈക്കൊള്ളുന്ന നടപടികള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ കുറിച്ച് നേരത്തെ ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.
Discussion about this post