കേരളത്തിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാൽ വാങ്ങുന്നത് തമിഴ്നാട് പൂർണമായും നിർത്തി.കോവിഡ് ഭീതിയെ തുടർന്ന് മുൻകരുതലായാണ് പാൽ വാങ്ങുന്നത് നിർത്തുന്നത് എന്നാണ് തമിഴ്നാടിൻറെ ഭാഷ്യം.
ഇതോടെ പ്രതിസന്ധിയിലായത് മിൽമ മലബാർ മേഖല യൂണിയനും മറ്റ് ക്ഷീരകർഷകരുമാണ്. നാളെ മുതൽ ക്ഷീരകർഷക നിന്നും പാൽ സംഭരിക്കാൻ കഴിയില്ലെന്ന് മിൽമ അറിയിപ്പ് കൊടുത്തു കഴിഞ്ഞു. ദിവസേന രണ്ട് ലക്ഷം ലിറ്റർ പാൽ ആയിരുന്നു പാൽപ്പൊടി നിർമ്മിക്കാൻ വേണ്ടി കേരളം തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്. ഈ കയറ്റുമതിയാണ് ഇതോടെ ഇല്ലാതായത്. എന്നാൽ പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങൾ മുടക്കമില്ലാതെ കേരളത്തിലേക്ക് എത്തിക്കാനുള്ള കാര്യത്തിൽ തമിഴ്നാട് കേരളവുമായി ധാരണയിലെത്തിയിട്ടുണ്ട്.കേരളത്തിലെ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അതിർത്തികൾ തമിഴ്നാട് അടച്ചിട്ടിരുന്നു.
Discussion about this post