മനസ്സാക്ഷിയെ ലജ്ജിപ്പിക്കുന്ന പെരുമാറ്റവുമായി ആശുപത്രിയിൽ കോവിഡ് വിഭാഗത്തിൽ ഐസോലേഷനിൽ കഴിയുന്ന ആറു തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ. ലഖ്നൗവിലെ എം എം ജില്ലാ ആശുപത്രിയിൽ കഴിയുന്നവരാണ് ഇവർ.യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്ന് വനിതാ നഴ്സുമാരെയും വനിതാ പോലീസുകാരെയും ഇവരുടെ പരിചരണത്തിൽ നിന്ന് ഒഴിവാക്കി.മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ എന്നാണ് മുഖ്യമന്ത്രി ആദിത്യനാഥ് ഇവരെ വിശേഷിപ്പിച്ചത്.
പരിചരിക്കാനും ചികിത്സിക്കാനും വരുന്ന നഴ്സുമാരോട് അശ്ലീല ആംഗ്യം കാണിക്കുക, അടിവസ്ത്രമില്ലാതെ അലക്ഷ്യമായി വാർഡിൽ നടക്കുക എന്നിങ്ങനെ അങ്ങേയറ്റം നിന്ദ്യമായ പെരുമാറ്റമാണ് ഇവരിൽ നിന്നുണ്ടാവുന്നതെന്ന് ആശുപത്രി അധികാരികൾ പറഞ്ഞു. പരാതിയെ തുടർന്ന് യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇത്തരം നീചമായ പ്രവർത്തി ചെയ്തവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്ന് ഗാസിയബാദ് എം.പിയായ ജനറൽ വി.കെ സിംഗ് തറപ്പിച്ചു പറഞ്ഞു.
Discussion about this post