മധ്യപ്രദേശ്: വിൽപ്പനക്ക് വെച്ചിരിക്കുന്ന പഴങ്ങളില്‍ മുഴുവന്‍ തുപ്പല്‍ പുരട്ടി വൃത്തികേടാക്കുന്ന പഴം കച്ചവടക്കാരനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഉന്തുവണ്ടിയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന പഴങ്ങള്‍ നക്കിയ ശേഷം അത് അടുക്കി വെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരുന്നു. ബോധ് രാജ് ടിപ്‌ത എന്ന യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മുസ്ലീം മതവിശ്വാസിയായ ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 3 ന് ഐപിസി 269 (രോഗം ബാധിച്ചേക്കാവുന്ന അശ്രദ്ധമായ പ്രവര്‍ത്തനം), 270 (മാരകമായ പ്രവര്‍ത്തനം, ജീവന്‍ അപകടകരമായ രോഗം പകരാന്‍ സാധ്യതയുണ്ട്) പ്രകാരമാണ് പഴം വില്‍പ്പനക്കാരനെതിരെ പോലീസ് കേസെടുത്തത്.
മധ്യപ്രദേശിലെ റൈസനിലെ പഴം കച്ചവടക്കാരന്‍ തന്റെ വണ്ടിയില്‍ പലതരം പഴങ്ങള്‍ ക്രമീകരിക്കുന്നതായി വീഡിയോയില്‍ കാണാം. ഒരു ചന്തസ്ഥലത്തിന്റെ മധ്യത്തിലായാണ് ഉന്തുവണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നത്. വണ്ടിയില്‍ പഴങ്ങള്‍ ക്രമീകരിക്കുമ്പോള്‍, ഇയാള്‍ ഒരു സമയം ഫലം എടുക്കുന്നതായി കാണാം. വണ്ടിയില്‍ പഴങ്ങള്‍ അടുക്കി വെക്കുമ്പോള്‍ ഓരോ തവണ അദ്ദേഹം ആദ്യം തന്റെ കൈ നക്കുകയും തുടര്‍ന്ന് പഴങ്ങള്‍ വണ്ടിയില്‍ അടുക്കിവെക്കുകയും ചെയ്യുന്നത് കാണാം.
അയാള്‍ മനപൂര്‍വ്വം തന്റെ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന പഴങ്ങളെ മലിനമാക്കുന്ന കാഴ്ചയാണ് വിഡിയോയില്‍ ഉള്ളത്. ഫെബ്രുവരി 16 ന് വൈകുന്നേരം 5 മണിയോടെ ബോധ് രാജ് ടിപ്‌ത സുഹൃത്ത് ബവിശ്യ കുമാറിനൊപ്പം ഒരു പ്രാദേശിക പാന്‍ ഷോപ്പില്‍ ഇരിക്കുകയായിരുന്നു. ഷെരു മിയാന്‍ (അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് ) എന്ന പഴ വില്‍പ്പനക്കാരന്‍ തന്റെ പഴങ്ങള്‍ മനപൂര്‍വ്വം മലിനമാക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ കാണുകയും അപ്പോള്‍ തന്നെ വീഡിയോ എടുക്കുകയുമായിരുന്നു. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Discussion about this post