സമൂഹ അടുക്കളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം സിപിഎം-സിപിഐ കയ്യാങ്കളിയിലെത്തി. സിപിഎം ഭരിക്കുന്ന ഇടമുളക്കല്‍ പഞ്ചായത്തിലാണ് സംഭവം.
സിപിഎം പ്രവര്‍ത്തകരും സിപിഐ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അവസാനം പൊലീസിന് ഇടപെടേണ്ടി വന്നു. സിപിഎം പ്രതിനിധികളുടെ വാര്‍ഡുകളിലേക്ക് കൂടുതല്‍ ഭക്ഷണം കൊണ്ട് പോകുന്നതിലാണ് തര്‍ക്കം ഉടലെടുത്തത്.
അപ്രതീക്ഷിതമായി കൂടുതല്‍ ഭക്ഷണ പൊതികള്‍ ഇവര്‍ കൊണ്ടുപോകുന്നത് സിപിഐയിലും അതൃപ്തി ഉളവാക്കി. ഇതിനെ തുടര്‍ന്ന് ദിവസവും തര്‍ക്കം ഉടലെടുത്തിരുന്നു. ഇതാണ് അവസാനം കയ്യാങ്കളിയില്‍ എത്തിയത്.
തുടർന്ന് സംഭവത്തില്‍ അഞ്ചല്‍ പൊലീസ് ഇടപെടുകയും പാസ് ഉള്ളവരെ മാത്രം അകത്തു പ്രവേശിപ്പിക്കുകയും ചെയ്തു.
Discussion about this post