സഹോദരിയുടെ ഓർമ്മയ്ക്ക് പണികഴിപ്പിച്ച ആശുപത്രി കോവിഡ് ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടുനൽകി കൊൽക്കത്തയിലെ ടാക്സി ഡ്രൈവർ.കൽക്കത്തയിലെ ബാരിപൂർ സ്വദേശിയായ സെയ്ദുൾ ലാസ്കറാണ് 50 പേർക്ക് കിടക്കാവുന്ന തന്റെ ആശുപത്രി ജനസേവനത്തിന് വിട്ടു നൽകിയത്.2004-ലാണ് സെയ്ദുലിന്റെ സഹോദരി മരൂഫ ന്യൂമോണിയ ബാധിച്ച് മരണമടയുന്നത്. സഹോദരിയുടെ ഓർമ്മയ്ക്കായി തന്റെ സമ്പാദ്യങ്ങളായിരുന്ന കാറുകളും ഭാര്യയുടെ സ്വർണാഭരണങ്ങളടക്കം വിറ്റുമാണ് സെയ്ദുൾ ബാരിപ്പൂരിൽ മരൂഫയുടെ പേരിൽ ആശുപത്രി പണികഴിപ്പിച്ചത്.
കോവിഡ് പടർന്നുപിടിക്കുന്ന ഈ വേളയിൽ, ജനസേവനത്തേക്കാൾ വലുതല്ല ഒന്നുമെന്നും, തന്റെ ആശുപത്രി ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടു നൽകാമെന്നും സെയ്ദുൾ സർക്കാരിനെ അറിയിക്കുകയായിരുന്നു.സെയ്ദുലിന്റെ വാഗ്ദാനം തദ്ദേശ ഭരണാധികാരികൾ അംഗീകരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ദിനംപ്രതി പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കൽക്കത്ത നഗരത്തിൽ സെയ്ദുലിന്റെ ആശുപത്രി ആരോഗ്യ പ്രവർത്തകർക്ക് വലിയ അനുഗ്രഹമായിരിക്കും. ആശുപത്രിയോടൊപ്പം തന്റെ 10 ജീവനക്കാരെയും വിട്ടു നൽകാൻ സെയ്ദുൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Discussion about this post