ഡൽഹി: കൊറോണ മൂലമുണ്ടാകുന്ന പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഇന്ത്യ എല്ലാ രംഗത്തും മുന്നേറുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. നിലവില്‍ കൊറോണയില്‍ നിന്നും രാജ്യത്തിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിലാണ് സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ ശ്രദ്ധ. ഒപ്പം സാമ്പത്തിക മേഖലയെ കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. ഏപ്രില്‍ 20 ഓടെ വിവിധ മേഖലകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ നിരവധി പേരുടെ താല്‍ക്കാലിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു തുടങ്ങുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കൊറോണ ഒരു ആഗോള മഹാമാരിയാണ്. ഇന്ത്യ നടത്തിയ കൃത്യമായ ലോക്ഡൗണ്‍ സംവിധാനവും പ്രതിരോധ പ്രവര്‍ത്തനവും ലോകാരോഗ്യ സംഘടനയുടെയും ആഗോള രാജ്യങ്ങളുടേയും പ്രശംസ പിടിച്ചു പറ്റി. സാമൂഹ്യ അകലം പാലിക്കുന്നതിലും കൈകള്‍ കഴുകുന്നതിലും മാസ്‌ക്കുകള്‍ ധരിക്കുന്നതിലും നാം ഏറെ ശ്രദ്ധ കൊടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അസത്യ പ്രചാരണങ്ങളെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. മതം തിരിച്ച് ചികിത്സിക്കുന്നു എന്ന ഇന്നലത്തെ തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തയുടെ ഉറവിടവും മനസ്സിലാക്കി കഴിഞ്ഞുവെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
വാട്‌സ് ആപ്പ് പോലുള്ളതിലൂടെ വ്യക്തിപരമായ ആളുകള്‍ എഴുതി വിടുന്നതിനെ 2000 ലെ വിവരസാങ്കേതിക വിദ്യാ നിയമം അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. നടപടികള്‍ അതിന്റേതായ രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post