ഡൽഹി: മഹാരാഷ്ട്രയിലെ പാല്‍ഘറിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രതികരിക്കാതെ മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് സംഘടനയിൽ നിന്ന് രാജ്യ പ്രഖ്യാപിച്ച് അർണബ് ഗോസ്വാമി. രാജ്യത്തെ പത്രാധിപരുടെ സംഘടനയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ്. റിപ്പബ്ലിക് ടിവിയില്‍ തന്റെ ചർച്ചാപരിപാടിക്കിടെ ആണ് അർണബ് ലൈവായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹിന്ദു സന്യാസിമാരുടെ കൊലപാതകമാണ് കഴിഞ്ഞ ദിവസം അര്‍ണബിന്റെ ഷോയില്‍ ചര്‍ച്ച നടത്തിയത്. ഷോയ്ക്കിടെയാണ് അര്‍ണബ് നാടകീയമായി രാജി പ്രഖ്യാപനം നടത്തിയത്.
പത്രാധിപരുടെ സംഘടനയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് പാല്‍ഘര്‍ കൊലപാതകത്തില്‍ തുടരുന്ന മൗനം അംഗീകരിക്കാവുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രി അര്‍ണബ് രാജി പ്രഖ്യാപിച്ചത്.
പാല്‍ഘറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലിബറലുകള്‍ നിശബ്ദരായിരിക്കുകയാണ് എന്ന് അര്‍ണബ് കുറ്റപ്പെടുത്തി.
”നിങ്ങള്‍ എന്റെ ഭാഗത്ത് നിന്നാകും ഇത് ആദ്യമായി കേള്‍ക്കുന്നത് ശേഖര്‍ ഗുപ്ത. ഈ മൗനം കാരണം എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്ക്ക് ഇതുവരെ എന്തെങ്കിലും വിശ്വാസത ഉണ്ടായിരുന്നെങ്കില്‍ അത് തകര്‍ന്നിരിക്കുകയാണ്”, എഡിറ്റേഴ്‌സ് ഗില്‍ഡ് ചെയര്‍മാന്‍ ശേഖര്‍ ഗുപ്തയ്ക്കെതിരെ അര്‍ണബ് തുറന്നടിച്ചു.
”സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമുളള ഒരു സ്ഥാപനമായി എഡിറ്റേഴ്‌സ് ഗില്‍ഡ് മാറിയിരിക്കുകയാണ്. അതിനാല്‍ ഈ ലൈവ് പരിപാടിയില്‍ താന്‍ രാജി പ്രഖ്യാപിക്കുകയാണ്. ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. താന്‍ ഒരുപാട് നാളായി എഡിറ്റേഴ്‌സ് ഗില്‍ഡിലെ അംഗമാണ്. ഞാനിപ്പോള്‍ രാജി വെക്കുന്നത് എഡിറ്റോറിയല്‍ മൂല്യങ്ങളില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് വരുത്തിയ വെട്ടുവീഴ്ചയെ തുടര്‍ന്നാണ്”. അദ്ദേഹം വ്യക്തമാക്കി.
”സ്വയം സേവനത്തിന് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി എഡിറ്റേഴ്‌സ് ഗില്‍ഡ് മാറിയിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ വെട്ടുവീഴ്ച നടത്തിയത് ശേഖര്‍ ഗുപ്ത, നിങ്ങളെയാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്” എന്നും അര്‍ണബ് പറഞ്ഞു. പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും അര്‍ണബിന്റെ രാജി പ്രഖ്യാപനത്തെ അഭിനന്ദിച്ചു.
അതേസമയം ഹിന്ദു സന്യാസികളെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശത്തെ എന്‍സിപി-സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതായി സൂചനയുണ്ട്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ മൊഴി നല്‍കിയതായാണ് വിവരം.
എന്‍സിപിയുടെ പ്രാദേശിക നേതാവിന് കൊലപാതകത്തിലും പ്രകോപനങ്ങളിലും പങ്കുള്ളതായി പ്രദേശവാസികളുടെ മൊഴി പുറത്തു വന്നിരിക്കുകയാണ്. കൊലപാതകദൃശ്യങ്ങളുടെ വീഡിയോയിലൂടെ ദൃശ്യമാകുന്ന കാശീനാഥ് ചൗധരി എന്‍സിപി ജില്ലാ പഞ്ചായത്തംഗമാണ്. ഇയാള്‍ക്കൊപ്പം സിപിഎം നേതാക്കളായ വിഷ്ണു പത്ര, സുഭാഷ് ഭവര്‍, ധര്‍മ ഭവര്‍ എന്നീ പഞ്ചായത്തംഗങ്ങളും വളഞ്ഞിട്ടാക്രമിക്കുന്നവരിലുണ്ടെന്നും പ്രദേശവാസികള്‍ മൊഴി നല്‍കി.
ഒരു മരണവീട്ടില്‍ പോയി തിരികെ പോരാനിരിക്കേയാണ് രണ്ടു ഹിന്ദു സന്യാസിമാരേയും അവരുടെ വാഹനം ഓടിച്ച ഡ്രൈവറേയും വളഞ്ഞിട്ട് കല്ലെറിഞ്ഞും അടിച്ചും പ്രാകൃതമായി വധിച്ചത്.
പ്രദേശത്തെ ക്രൈസ്തവമിഷണറി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘമാണ് അക്രമം നടത്തിയതെന്നും പ്രചരണം ശക്തിപ്പെടുകയാണ്. പാല്‍ഗഡ് മേഖലയില്‍ കുട്ടികളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ഹിന്ദുസന്യാസിമാര്‍ നടത്തിവന്ന ബോധവല്‍ക്കരണം അക്രമികളെ പ്രകോപിപ്പിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. കുട്ടികളെ കടത്തുന്ന സംഘമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
Discussion about this post