ചികിത്സയിലുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ ഐസൊലേഷനിൽ. തഞ്ചാവൂരിലെ തിരുവാരൂർ മെഡിക്കൽ കോളേജിലുള്ള 58 ആരോഗ്യപ്രവർത്തകരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അപ്പെന്ഡിസിറ്റിസിന് ചികിത്സ തേടി വന്ന 13 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആ കുട്ടിയെ ശുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകരെയെല്ലാം ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
അപ്പെന്ഡിസിറ്റിസിന്റെ രോഗലക്ഷണങ്ങൾ മാത്രം പ്രകടമാക്കിയിരുന്ന കുട്ടിക്ക് ഡോക്ടർമാർ സാധാരണ നിലയിലുള്ള പരിചരണമാണ് നൽകിയിരുന്നത്.എന്നാൽ പനിയുടെ ലക്ഷണങ്ങൾ കൂടി കുട്ടിയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെ മുതിർന്ന ഒരു ഡോക്ടർ അപ്പെന്ഡിസിറ്റിസിന്റെ ഓപ്പറേഷനു മുൻപ് കുട്ടിയെ കോവിഡ് -19 ന്റെ പരിശോധനക്ക് വിധേയമാക്കാൻ ആവശ്യപ്പെടുകയായിരുന്നു. രോഗം സ്ഥിരീകരിച്ചയുടൻതന്നെ കുട്ടിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി.മുൻകരുതൽ നടപടിയെന്ന നിലയിൽ കുട്ടിയെ പരിചരിച്ച നാല് ഡോക്ടർമാരെയും 15 ഹൗസ് സർജൻസിനെയും 30 സ്റ്റാഫ് നഴ്സിനെയും 9 ആശുപത്രി സ്റ്റാഫിനെയും, കൂടാതെ കുട്ടിയുടെ മൂന്ന് ബന്ധുക്കളെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.
Discussion about this post