ഇസ്ലാമിക രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ദേശീയവാദികളായ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ ആസൂത്രിതമെന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ. ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയും നിലവിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും ഇത്തരം ദേശവിരുദ്ധരുടെ സമനില തെറ്റിച്ചിരിക്കുന്നതായും ഏതൊരു സാഹചര്യവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹിന്ദുക്കൾക്കുമെതിരായ വർഗ്ഗീയ വിഷം ചീറ്റാൻ ഇത്തരക്കാർ ഉപയോഗിക്കുന്നതായും ഓർഗനൈസറിൽ വന്ന ലേഖനം ചൂണ്ടിക്കാട്ടുന്നു.
https://twitter.com/hate_nri/status/1252249984688427008
വിദേശത്ത് ജോലി ചെയ്യുന്ന ദേശീയവാദികളായ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് കേരളത്തിലെ തീവ്ര ഇസ്ലാമിക ശക്തികൾ ആരംഭിച്ച ഈ വിദ്വേഷ പ്രചാരണം അറബ് രാജ്യങ്ങളിൽ ഇന്ന് തീവ്ര ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് വഴി മാറിയിരിക്കുകയാണ്. ‘നമ്മുടെ പണം ഉപയോഗിച്ച് ഇന്ത്യയിൽ മുസ്ലീങ്ങളെ കൊല്ലുന്നവരാണ് ഹിന്ദുക്കൾ‘ എന്ന തരത്തിൽ മലയാളികളായ ചിലർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾ അറബ് രാജ്യങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളെ വരെ സ്വാധീനിക്കുന്നതായും തത്ഫലമായി അവിടങ്ങളിലെ ഹിന്ദുക്കൾ ശിക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളിലേക്ക് വരെ കാര്യങ്ങൾ എത്തുന്നതായുമാണ് സൂചന. ‘NRIs against Hate’ എന്ന പേരിൽ ആരംഭിച്ച സാമൂഹിക മാദ്ധ്യമ പ്രൊഫൈലുകൾ ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ മുൻ പന്തിയിലാണ്.
https://twitter.com/GoshtKaSamosa/status/1250520412133310464
വ്യാജ പ്രചാരണങ്ങൾക്ക് അറബ് ഭരണകൂടങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ കേരളത്തിലെ മുൻ നിര വ്യവസായികളെയും ഇസ്ലാമിക ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ട്. അൽ ജസീറ, ഗൾഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങിയ മാദ്ധ്യമങ്ങളെയും ഇവർ തങ്ങളുടെ ആശയ പ്രചാരണത്തിന് കരുത്ത് പകരാൻ ഉപയോഗിച്ചു വരുന്നുണ്ട്.
കേരളത്തിലെയും പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലെയും ഐ എസ് ഐ ഏജന്റുമാരാണ് ഇന്ത്യക്കെതിരെ വിദേശങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചു വിടുന്നത്. പാകിസ്ഥാൻ സെനറ്റ് അടുത്തയിടെ പാസാക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങളിൽ ഇന്ത്യക്കാരായ പാക് അനുകൂലികളെ ഉപയോഗിച്ച് മുതലെടുപ്പ് നടത്തണമെന്നും അതു വഴി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരായ പ്രചാരണങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നുമാണ്. ഇന്ത്യക്കുള്ളിലെ ചില മാദ്ധ്യമ പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും ഇത്തരം കാര്യങ്ങളിൽ വിശ്വസ്ത പങ്കാളികൾ ആക്കണമെന്നും അങ്ങനെ ഇന്ത്യൻ സർക്കാരിനും ഹിന്ദുത്വ ആശയത്തിനുമെതിരെ ഇന്ത്യക്കാരെ തന്നെ ആയുധമാക്കണമെന്നുമാണ് പാക് സർക്കാർ ആഹ്വാനം ചെയ്യുന്നത്.
എന്നാൽ പൗരത്വ ഭേദഗതിക്കെതിരായ പാകിസ്ഥാന്റെ പദ്ധതികൾ അമ്പേ പരാജയപ്പെട്ടുവെന്നും ആ ആഘാതം കൊറോണയുടെ പശ്ചാത്തലത്തിൽ നികത്താനാണ് ഇസ്ലാമികൾ ശക്തികൾ ശ്രമിക്കുന്നതെന്നും ലേഖനം വ്യക്തമാക്കുന്നു. തീവ്ര ഇസ്ലാമിക സംഘടനകളായ പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും പോലുള്ളവർ ഗൾഫ് രാജ്യങ്ങളിൽ പാകിസ്ഥാന്റെ നാവായി പ്രവർത്തിക്കുന്നതായും പ്രവാസികളായ ഇന്ത്യക്കാരെ ഉദ്ധരിച്ച് ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നു.
കൊറോണ വൈറസ് വ്യാപനത്തിലെ തബ്ലീഗ് ജമാ അത്തിന്റെ പങ്കിനെക്കുറിച്ചും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും സംസാരിച്ച നിരവധി ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ നടപടികൾ നേരിട്ടിരുന്നു. ഇതിന് പിന്നിൽ മുസ്ലീം ലീഗ്, പോപ്പുലർ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളിലെ പ്രവർത്തകരുടെ സാന്നിദ്ധ്യം വ്യക്തമായിരുന്നു. ഇത്തരത്തിൽ നടപടി നേരിടേണ്ടി വന്ന ഇന്ത്യക്കാരുടെ ചിത്രങ്ങൾ സഹിതം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇക്കൂട്ടർ ഇവർക്കെതിരെ കായികമായ ആക്രമണങ്ങൾക്കും ആഹ്വാനം നൽകുന്നു.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അഭിഭാഷകരെ അടക്കം ഐ എസ് ഐ വിലയ്ക്കെടുത്തിട്ടുണ്ട്. ഇവരാണ് വിശ്വസനീയമായ രീതിയിൽ ഇന്ത്യാ വിരുദ്ധതയും വ്യാജ വാർത്തകളും ഇവിടങ്ങളിൽ പ്രചരിപ്പിക്കുന്നത്. അബ്ദുർ റഹ്മാൻ നാസർ എന്ന അഭിഭാഷകന്റെ കുവൈറ്റിലെ പ്രൊഫൈലിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങൾ പ്രചരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
https://twitter.com/alnassar_kw/status/1252246059650351105
ബിജെപി ഇന്ത്യയിൽ ഇസ്ലാമോഫോമിയ പ്രചരിപ്പിക്കുന്നു എന്ന തരത്തിൽ ബിജെപി നേതാക്കളായ തേജസ്വി സൂര്യ, സുബ്രഹ്മണ്യൻ സ്വാമി എന്നിവരുടെ പേരിലുള്ള പോസ്റ്റുകൾ അനവസരത്തിൽ ഇവർ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ കൊറോണയ്ക്ക് മതമില്ലെന്നും നമ്മുടെ കാഴ്ചപ്പാട് സാർവ്വദേശീയ സാഹോദര്യത്തിന്റേതായിരിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറെ പ്രസക്തമാകുകയാണ്.
https://twitter.com/TheAngryLord/status/1252459175927443456
Discussion about this post