കൊറോണയ്ക്കിടയിലും വർഗ്ഗീയ പരാമർശവുമായി എഴുത്തുകാരി അരുന്ധതി റോയ്. കൊവിഡ് 19 പ്രതിസന്ധി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ വഷളാക്കാൻ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് അരുന്ധതി റോയിയുടെ ആരോപണം.
ഇന്ത്യ വംശഹത്യയുടെ വക്കിലാണെന്നും അരുന്ധതി റോയ് ആക്ഷേപിക്കുന്നു. ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധി കൊവിഡിൽ നിന്ന് മാത്രമുള്ളതല്ലെന്നും അത് വിശപ്പിൽ നിന്നും വെറുപ്പിൽ നിന്നും കൂടി ഉള്ളതാണെന്നും അവർ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചത് കൊണ്ടാണ് ഇപ്പോൾ മുസ്ലീങ്ങൾക്കെതിരായി വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നതെന്നും അരുന്ധതി റോയ് ആരോപിക്കുന്നു. നാസികൾ നടത്തിയ വംശഹത്യക്ക് തുല്യമായാണ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലം ഉപയോഗിക്കപ്പെടുന്നതെന്നും അവർ പറയുന്നു.
2008ൽ കശ്മീരിനെ ഇന്ത്യയിൽ നിന്നും സ്വതന്ത്രമാക്കണമെന്ന അരുന്ധതി റോയിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അരുന്ധതി റോയിയിടെ പ്രസ്താവന ദേശവിരുദ്ധമാണെന്നും ചരിത്രത്തിന് നിരക്കാത്തതാണെന്നും അന്ന് ബിജെപി ആരോപിച്ചിരുന്നു.
2010ൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുടെ പേരിൽ അരുന്ധതി റോയിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. മഹാത്മാ ഗാന്ധിക്കെതിരായി അരുന്ധതി റോയി നടത്തിയ പ്രസ്താവനയും വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
Discussion about this post