കല്പറ്റ: വയനാട്ടിൽ കോവിഡ് വ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണം.മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാലും കടകളിൽ സാനിറ്റൈസറുകൾ ഇല്ലെങ്കിലും കടുത്ത പിഴ ചുമത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം.നിലവിൽ വയനാട് ജില്ലയിൽ കോവിഡ് രോഗികളില്ലായെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ പിഴ ചുമത്താൻ വയനാട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.മുഖാവരണം ധരിച്ചില്ലെങ്കിൽ 5000 രൂപയാണ് പിഴ, മാത്രമല്ല കടകളിൽ സാനിറ്റൈസറുകളില്ലെങ്കിൽ കടയുടമയിൽ നിന്ന് 1,000 രൂപ ഈടാക്കാനും നിർദ്ദേശമുണ്ട്.ജനങ്ങളുടെ അശ്രദ്ധ മൂലമുണ്ടാകുന്ന രോഗ വ്യാപനം തടയുക എന്നതാണ് ഇത് വഴി ഭരണകൂടത്തിന്റെ ഉദ്ദേശം.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മുഖാവരണം സംസ്ഥാനത്ത് നിർബന്ധമാക്കിയതായി അറിയിച്ചിരുന്നു.പൊതുസ്ഥലത്തിറങ്ങുന്നവർ മാസ്ക്ക് ധരിച്ചില്ലെങ്കിൽ പോലീസ് കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇതിന് തുടർച്ചയെന്നോണമാണ് വയനാട് ജില്ലാ ഭരണകൂടം ജനങ്ങളിൽ നിന്നും കനത്ത പിഴയീടാക്കാൻ തീരുമാനിച്ചത്.
Discussion about this post