രാജ്യദ്രോഹ കേസിലെ പ്രതി ഷർജീൽ ഇമാം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ഡൽഹി, ഉത്തർപ്രദേശ്, അസം, മണിപ്പൂർ അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം നിലനിൽക്കുന്നതായി പ്രഥമ അന്വേഷണ റിപ്പോർട്ടുണ്ട്.ഈ അഞ്ചു സംസ്ഥാനങ്ങളിലെ പ്രഥമ അന്വേഷണ റിപ്പോർട്ടുകൾ യോജിപ്പിച്ച് ഒരൊറ്റ ഒരെണ്ണമാക്കി ഡൽഹിയിലെ അന്വേഷണ ഏജൻസിക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായാണ് ഇമാം കോടതിയെ സമീപിച്ചത്.കൂടാതെ ഡൽഹി പോലീസ് ചുമത്തിയ യു.എ.പി.എ യും ഇമാമിനെതിരെ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ഡൽഹി ഗവണ്മെന്റിനോട് കേസിന്റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
ജസ്റ്റിസ് അശോക് ഭൂഷണും സഞ്ജീവ് ഖന്നയും അടങ്ങുന്ന ബെഞ്ചാണ് ഇമാമിന്റെ കേസിൽ വാദം കേട്ടത്.മുതിർന്ന മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമി, കോൺഗ്രസ് പാർട്ടി നേതാവായ സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയ കേസിൽ അർണബിനെതിരെ ചുമത്തിയ 11 എഫ്ഐആറുകൾ കൂട്ടിച്ചേർത്ത് ഒരെണ്ണമായി വാദിക്കാൻ കോടതി അനുവാദം നൽകിയിരുന്നു.ഈ കേസ് ചൂണ്ടിക്കാട്ടി ഇമാമിന്റെ വക്കീലായ സിദ്ധാർഥ് ദാവെ അതിനു തുല്യമായ വിധി ഈ കേസിലും വേണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
Discussion about this post