ലഖ്നൗ: രാജ്യവ്യാപക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അമ്പതിനായിരത്തോളം കുടിയേറ്റ തൊഴിലാളികൾ സംസ്ഥാത്തേക്ക് മടങ്ങിയെത്തിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മടങ്ങിയെത്തുന്നവർക്ക് വേണ്ടി ഭക്ഷ്യവസ്തുക്കളും മെഡിക്കൽ പരിശോധനകളും താമസ സൗകര്യങ്ങളും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും യോഗി പ്രഖ്യാപിച്ചു.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന്റെ ആദ്യ ഘട്ടമായി മാർച്ച് 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ആറര ലക്ഷം പേരെ സംസ്ഥാനത്ത് എത്തിച്ചു. അവർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഇന്നും സർക്കാർ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്കെല്ലാം സംസ്ഥാനത്ത് തന്നെ തൊഴിൽ നൽകാനുള്ള സംവിധാനങ്ങൾ സർക്കാർ പരിഗണിച്ചു വരികയാണ്. ഈ സമയത്ത് അനാവശ്യ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അപഹാസ്യമാണെന്നും ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post