ജമ്മുകശ്മീരിലെ ഹിന്ദ്‌വാരയിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരെ അവഹേളിച്ചു കൊണ്ട് ജാമിയ മിലിയ വിദ്യാർത്ഥിനി.നിയമ വിദ്യാർത്ഥിനിയായ മഹൂർ പർവേസാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കശ്മീരിൽ കൊല്ലപ്പെട്ട സൈനികരെ യുദ്ധക്കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ചത്.
യുദ്ധകുറ്റവാളികളായ സൈനികർ അന്യായമായി അവരുടെ ഭൂമി കയ്യടക്കിയിരിക്കുകയാണ് എന്നും, കശ്മീരിലെ ഭീകരർ യഥാർത്ഥത്തിൽ തോക്കേന്തിയ വിമോചകരാണെന്നുമാണ് മഹൂർ തന്റെ പോസ്റ്റിൽ കുറ്റപ്പെടുത്തിയത്.ആളുകൾ എന്തിനാണ് പട്ടാളക്കാരുടെ മരണത്തിൽ ഇത്രയ്ക്ക് വികാരം കൊള്ളുന്നതെന്നും മഹൂർ പർവേസ് ചോദിച്ചു.ഇന്ത്യൻ സൈനികർ അന്യായമായി കാശ്മീർ കയ്യടക്കി വെച്ചിരിക്കുകയാണ് എന്നും മഹൂർ ആരോപിച്ചു.സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധമാണ് ഇതിനെതിരെ അലയടിച്ചുയരുന്നത്.ഇതേതുടർന്ന് മഹൂർ തന്റെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിദ്യാർത്ഥിയുടെ ഈ നിലപാടിനെ തൊട്ടുപിന്നാലെ മഹൂർ ഇന്ത്യൻ ഷിപ്പ് ചെയ്തിരുന്ന ഖൈതാൻ & കോ എന്ന സ്ഥാപനം വിദ്യാർഥിനിയെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.2019 നു ശേഷം മഹ്റും തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഖൈത്താൻ നിയമ സ്ഥാപനം പരസ്യമായി പ്രഖ്യാപിച്ചു.
Discussion about this post