മാസ്കില്ലാതെ മരുന്ന് വാങ്ങാൻ വരരുതെന്ന് നഴ്സ് പറഞ്ഞതിന് പിന്നാലെ ഗ്രാമീണൻ എത്തിയത് മീനുമായി. വടക്കൻ ആസാമിലെ ഉദൽഗുരിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഡോക്ടർ തയാബുർ റഹമാന്റെ അനുഭവ കഥ ഒരു ദേശീയ മാധ്യമം ആണ് റിപ്പോർട്ട് ചെയ്ത്.
ഡോക്ടറുടെ കുറിപ്പടിയുമായി ഫാർമസിയിലെത്തിയ രോഗിയോട് മാസ്കുമായി വന്നാലെ മരുന്ന് തരൂ എന്ന് നഴ്സ് പറയുകയായിരുന്നു. തുടർന്ന് പുറത്ത് പോയ ഇയാൾ വന്നത് മീനുമായാണ്.
ഇതിന് പിന്നിലെ കാരണമിതാണ്.. മാസ് എന്നത് ഒരിനം അസമീസ് മത്സ്യത്തിന്റെ പേരാണ്. ഈ മത്സ്യം വാങ്ങിവന്നാൽ മാത്രമെ മരുന്ന് കിട്ടൂ എന്ന് കരുതിയാണ് ഗ്രാമീണൻ പുറത്ത് പോയി മീൻ വാങ്ങി വന്നത്.
തുടർന്ന് പിഴവ് മനസ്സിലാക്കിയ ആരോഗ്യപ്രവർത്തകർ ഇയാൾക്ക് മാസ്ക് നൽകുകയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞ് വിടുകയുമായിരുന്നു.
Discussion about this post